Saturday, November 5, 2011

ദുബായിലെ ജോലി രാജി  വച്ച്  നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്  എന്റെ ജീവിതത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓര്‍മ്മകള്‍ ഞാന്‍ ഇവിടെ കുറിക്കുന്നത്. ജീവിതം വഴിമുട്ടിയ ഒരു അവസ്ഥയാണ് ഇപ്പോള്‍ . കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടു കൂടെ ഉണ്ടായിരുന്ന അവള്‍ ഇന്ന് എന്റെ കൂടെ ഇല്ല. ഇന്ന് അവള്‍ മറ്റൊരാളുടെ ഭാര്യയാണ്. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല. എന്നെന്നേക്കുമായി അവള്‍ നഷ്ട്ടപെട്ടു കഴിഞ്ഞു. പക്ഷെ അത് ഉള്‍കൊള്ളാനും വിശ്വസിക്കാനും ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടു  ഒരു ദിവസം പോലും ഞാന്‍ അവളെ കുറിച്ച് ഓര്‍ക്കാതിരുന്നിട്ടില്ല...അതുകൊണ്ട് തന്നെ ഇന്നും മനസ്സില്‍ അവള്‍ തന്നെ... ജീവിതത്തിലൊരിക്കലും അവളുടെ ഓര്‍മ്മകള്‍ എന്നെ വിട്ടു പോകില്ല അതിനു കാരണം ഉണ്ട് അവളെ ഞാന്‍ അത്രമാത്രം സ്നേഹിച്ചിരുന്നു. ( സമര്‍പ്പണം പ്രണയിക്കുന്ന പ്രവാസികള്‍ക്ക് )

 2006 നവംബര്‍ മാസം കേരള അഗ്രികള്‍ച്ചര്‍ യൂനിവേര്‍സിറ്റി കാമ്പസ്സില്‍ സുഹ്രത്‌ക്കളുടെ കൂടെ സംസാരിച്ചു ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ ജീവിതം മാറ്റി മറച്ച ആ മിസ്സ്‌ കോള്‍ മൊബൈലില്‍ വന്നത്. തിരിച്ചു വിളിച്ചപ്പോള്‍ മറുവശത്ത് ഒരു പെണ്‍കുട്ടിയാണ് ! എന്നെ അറിയുന്ന ആരോ കളിയാക്കാന്‍ വിളിക്കുകയാണ്‌ എന്നാണു കരുതിയത്‌. അതുകൊണ്ട് തന്നെ ഞാന്‍ കുറച്ചു ദേഷ്യത്തിലാണ് സംസാരിച്ചത്. ആ കുട്ടി ചോദിച്ചു നിങ്ങള്‍ ആരാണ് ? ഞാന്‍ ചോദിച്ചു എന്റെ മൊബൈലില്‍ വിളിച്ചിട്ട് എന്നോട് ആരാണ് എന്നോ ? ഇത് നല്ല തമാശ ! മറുവശത്തുള്ള കുട്ടിക്ക് എന്തോ തൃശൂര്‍ കാരന്റെ ദേഷ്യത്തോടെയുള്ള സംസാരം ഇഷ്ട്ടപെട്ടു. ഞാന്‍ ചോദിച്ചു എന്റെ നമ്പര്‍ എവിടുന്ന് കിട്ടി ? കുറച്ചു നേരം മുന്‍ബ് ഈ നമ്പറില്‍ നിന്ന് എനിക്ക് ഒരു മിസ്ഡ് കള്‍ വന്നിരുന്നു. ഞാന്‍ പറഞ്ഞു ഞാന്‍ ആര്‍ക്കും മിസ്സ്‌ അടിക്കാറില്ല. കുട്ടിയുടെ നമ്പറിലേക്കും ഞാന്‍ മിസ്സ്‌ അടിച്ചിട്ടില്ല. താന്‍ മിസ്സ്‌ അടിക്കാതെ തന്റെ നമ്പര്‍  ആകാശത്ത് നിന്ന് എന്റെ മൊബൈലിലേക്ക് പൊട്ടി വീണതാണോ ? ഞാന്‍ ചിരിച്ചു ..... സംസാരത്തിനിടക്ക്‌ ദേഷ്യം കുറഞ്ഞു സംസാരം സൌഹ്രതമായി... ഞാന്‍ പേര് ചോദിച്ചു ആ കുട്ടി പേര് പറഞ്ഞു എന്റെ പേര് ഫെമിന. കോഴിക്കോട് ആണ് വീട്. ഞാന്‍ ഇവിടെ പഠിക്കുകയാണ്. നിങ്ങളുടെ പേരെന്താ ? ഞാന്‍ എന്റെ പേര് പറഞ്ഞു ഞാന്‍ ഫിറോസ്‌...ഉടനെ മറുചോദ്യം വന്നു തോട്ടപടിയിലുള്ള ഫിറോസ്‌ ആണോ ? ഞാന്‍ പറഞ്ഞു അതെ. ആകാംഷയോടെയുള്ള പ്രതികരണം ഉടനെ വന്നു.... ''അയ്യോ'' ഞാന്‍ ചോദിച്ചു എന്താ അയ്യോ എന്ന് പറഞ്ഞത്‌ ? ഫെമിന പറഞ്ഞു ഫിറോസ്‌ തോട്ടപടിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. നേരില്‍ ഇതുവരെ കണ്ടിട്ടില്ല. ഞാന്‍ മനസ്സില്‍ പറഞ്ഞു ഭാഗ്യം ! മുന്‍ബ് കണ്ടിരുന്നെങ്കില്‍ ഇങ്ങനെ സംസാരിക്കില്ലായിരുന്നു ! ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും ഞങ്ങള്‍ നല്ല സുഹ്രതുക്കള്‍ ആയി കഴിഞ്ഞിരുന്നു. ആ കുട്ടിയുടെ മൊബൈലിലേക്ക് വിളിക്കാന്‍ അന്ന് എന്റെ കയ്യില്‍ നിന്നും മൊബൈല്‍ വേടിച്ചത് എന്റെ ഒരു ആത്മാര്‍ഥ സുഹ്രതായിരുന്നു. അത് ഞാന്‍ പിന്നീടാണ് ഓര്‍ത്തത്‌. അവന്‍ മൊബൈല്‍ വേടിച്ചു വിളിച്ചിട്ട് കിട്ടാതായപ്പോള്‍ അപ്പോള്‍ തന്നെ തിരിച്ചു തരുകയും ചെയ്തു അതുകൊണ്ട് തന്നെ അവന്‍ എന്റെ കയ്യില്‍ നിന്നും മൊബൈല്‍ വേടിച്ചത് ഞാന്‍ മറന്നു പോയിരുന്നു. എന്തായാലും എനിക്ക് വളരെ സന്തോഷമായി ആ കുട്ടിയോട് സംസാരിച്ചപ്പോള്‍ ...... 

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ ഞാന്‍ പഠിച്ചിട്ടില്ല. ഞാന്‍ അവിടത്തെ ലോക്കല്‍ ആയിരുന്നു. എന്നിരുന്നാലും ഞാന്‍ അവിടെ ഭയങ്കര ഫെയിമസ് ആയിരുന്നു...കാരണം കോളേജിലെ പയ്യന്മാരും ആയി അവിടത്തെ വിദ്യാര്‍ഥി അല്ലാത്ത കോളേജ് കാംബസിനു പുറത്തുള്ള നാട്ടുകാരനായ ഞാന്‍ സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. കോളേജിലെ സീനിയേഴ്സിന് നല്ല ചുട്ട അടി കൊടുത്തിട്ടും ഉണ്ട് കിട്ടിയിട്ടും ഉണ്ട്. മാസത്തില്‍ ഒരിക്കല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുമായിരുന്നു. ഒന്നും മനപ്പുര്‍വമല്ല. വേണമെന്ന് വെച്ചിട്ടാണ് !!! പുറത്തുള്ള ഒരുത്തന്‍ കോളേജ് കാമ്പസ്സില്‍ കയറി സ്റ്റാര്‍ ആകുന്നതു അവിടെ പഠിക്കുന്ന ഏതെങ്കിലും വിദ്യാര്‍ഥികള്‍ സഹിക്കുമോ ? 

രാവിലെ എഴുന്നേറ്റ ഉടനെ ഞാന്‍ മൊബൈല്‍ എടുത്തു ഫെമിനയെ വിളിച്ചു .... വളരെ സന്തോഷത്തോടു കൂടി തന്നെ ഫോണ്‍ അറ്റെന്റ് ചെയ്തു എന്നോട് സംസാരിച്ചു. കോളേജില്‍ പോകുന്ന തിരക്കിലായത് കൊണ്ട് അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. വൈകിട്ട് വിളിക്കാമെന്നു പറഞ്ഞു കോള്‍ അവസാനിപ്പിച്ചു. മൂന്നാം നാള്‍ ഗള്‍ഫിലേക്ക് ഒരു ഇന്റര്‍വ്യൂ ... എറണാകുളത്താണ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി ഉച്ചയോടെ ഇന്റര്‍വ്യൂ  കഴിഞ്ഞു എറണാകുളത്തു നിന്നും ഞാന്‍ തിരിച്ചു. തലേ ദിവസം ഇന്റര്‍വ്യൂ  കാര്യം സൂചിപ്പിച്ചതിനാല്‍ ഉച്ചയോടെ ഇന്റര്‍വ്യൂ  എന്തായി എന്ന് അറിയാന്‍  ഫെമിന വിളിച്ചു. അവര്‍ വിളിക്കാമെന്നു പറഞ്ഞു എന്ന് ഞാന്‍ മറുപടി കൊടുത്തു.... ഞാന്‍ ഫെമിനയോടു ചോദിച്ചു നമ്മുക്ക് ഇന്ന് നേരില്‍ കാണാന്‍ കഴിയുമോ ഫെമി ? അതോ ഒരിക്കലും നേരില്‍ കാണാതെ ഇങ്ങനെ ഫോണില്‍ കൂടെ മാത്രം സൌഹ്രതം മുന്നോട്ടു കൊണ്ട് പോയാല്‍ മതിയോ ? ഫെമിയില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കാതെ വളരെ സന്തോഷം നല്‍കുന്ന മറുപടി കിട്ടി. എനിക്ക് ഫിറോസിനെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ട്. എങ്കില്‍ പിന്നെ ഇന്ന് തന്നെ കാണാം എന്ന് ഞാന്‍ സമ്മതിച്ചു. തോട്ടപടിയില്‍ എത്തിയപ്പോള്‍ ഞാന്‍ ഫെമിയെ വിളിച്ചു. ഫെമി പറഞ്ഞു ഞാന്‍ തോട്ടപടിയിലെ ബേക്കറിയില്‍ സ്വീറ്റ്സ് വാങ്ങാനായി ഫ്രെണ്ടിന്റെ കൂടെ വന്നിട്ടുണ്ട്... ഞാന്‍ എന്റെ സുഹ്രതിനെയും കൂട്ടി ബേക്കറിയില്‍ പോയി ബേക്കറിയില്‍ കയറുന്നതിനു മുന്‍ബ് ഒരു സുന്ദരി കുട്ടി ചിരിച്ചു കൊണ്ട് എന്നോട് വന്നു ചോദിച്ചു നിങ്ങളല്ലേ ഫിറോസ്‌ ? ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു അതെ... മനസ്സില്‍ ഒരായിരം ലെടുകള്‍ ഒരുമിച്ചു പൊട്ടി !  ജീവിതത്തില്‍ മാനസികമായി ഒരുപാട് സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട്.... ദിവസവും മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിക്കുമായിരുന്നു. ചില ദിവസങ്ങളില്‍ സംസാരിച്ചു നേരം വെളുത്തതും അറിഞ്ഞില്ല. പിന്നെ പിന്നെ എല്ലാ ദിവസവും  കോളേജ് വിട്ടാല്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കണ്ടുമുട്ടാന്‍ തുടങ്ങി. ഞങ്ങളുടെ ബന്ധം കോളേജ് മുഴുവന്‍ സംസാര വിഷയമായി. ഫെമിക്ക് പലരും താക്കീത് നല്‍കി. ഫെമിയെ പലരും ഞാനുമായുള്ള ബന്ധത്തിന്റെ പേരില്‍ അകറ്റി നിര്‍ത്തി. ഒറ്റപെടുത്തി. കോളേജിലും ഹോസ്റ്റെലിലും ഒറ്റപെട്ട ഫെമി ഞാനുമായി കൂടുതല്‍ അടുത്തു. നാളെ ഫെമി രണ്ടു ദിവസത്തെ ലീവിന് വീട്ടില്‍ പോകുകയാണ്. മനസ്സില്‍ ഭയങ്കര വിഷമം തോന്നി. ഞാന്‍ ചോദിച്ചു വീട്ടില്‍ പോകാതെ ഫെമിക്ക് ഇവിടെ തന്നെ നിന്നൂടെ ? ഫെമി പറഞ്ഞു എനിക്ക് എന്റെ വീട്ടുകാരെ കാണാന്‍ തോന്നുന്നു. എങ്കില്‍ ഫെമി പോയി വാ.... രണ്ടു ദിവസമല്ലേ.... ഫെമി ചോദിച്ചു ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ എന്റെ കൂടെ എന്നെ കൊണ്ട് വിടാന്‍ വരുമോ ? ഞാന്‍ പറഞ്ഞു പിന്നല്ലാതെ ... എപ്പോ വന്നു എന്ന് ചോദിക്ക് ! കൊണ്ട് വിടാന്‍ മാത്രമല്ല,,,കൊണ്ട് വരാനും ഞാന്‍ വരാം എന്താ ഫെമി പോരെ ? മതി മതി ...എനിക്ക് സന്തോഷമായി ഫെമി പറഞ്ഞു. അങ്ങനെ വീട്ടില്‍ പോകേണ്ട ദിവസമായി... രാവിലെ 7 മണിക്കാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍. ഞങ്ങള്‍ ആറുമണിക്ക് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. സംസാരിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ ട്രെയിന്‍ വന്നു. നല്ല തിരക്കാണ് നില്‍ക്കാന്‍ പോലും സ്ഥലമില്ല. ഫെമി പറഞ്ഞു നമ്മുക്ക് ഈ ഡോറിന്റെ അവിടെ ഇരുന്നാലോ ? ഞാന്‍ ഡബിള്‍ ഓക്കേ പറഞ്ഞു.....അവിടെ ഇരുന്നു കോഴിക്കോട് എത്തുന്നവരെ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു... കോഴിക്കോട് ഇറങ്ങി ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നതിനിടക്ക് ഒരാള്‍ വന്നു നിങ്ങള്‍ എവിടുന്ന് വരുന്നു ? എവിടേക്ക് പോകുന്നു എന്നൊക്കെയുള്ള ചോദ്യം തുടങ്ങി. കണ്ടപ്പോഴേ പോലീസ്കാരനാണ് എന്ന് എനിക്ക് മനസ്സിലായി. ഫെമിക്ക് മനസ്സിലായില്ല...ഫെമി പറഞ്ഞു അതൊക്കെ നിങ്ങളോട് എന്തിനു പറയണം ? ഞാന്‍ ഇടയില്‍ കയറി പറഞ്ഞു സോറി സാര്‍ ക്ഷമിക്കണം അവള്‍ അറിയാതെ പറഞ്ഞതാണ്.... ഇവള്‍ എന്റെ ഫ്രണ്ട് ആണ്. എന്റെ നാട്ടിലാണ് പഠിക്കുന്നത്. വെക്കെഷനായപ്പോള്‍ വീട്ടിലേക്കു വന്നതാണ് ഇപ്പോള്‍. ഇവളുടെ വീട് ഇവിടെയാണ്‌. ഞാന്‍ ഇവളെ ഇവിടെ കൊണ്ട് വിടാന്‍ വന്നതാണ്. പോലീസ്കാരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു കോഴിക്കോട് ബീവിയെ തൃശ്ശൂരിലേക്ക് മോഹബത് ചെയ്തു നിക്കാഹ് ചെയ്തു കൊണ്ട് പോകാനുള്ള പരിപാടി ആണല്ലേ ? ഞാന്‍ പറഞ്ഞു അതെ ഇന്ഷ അല്ലഹ്..... 

രണ്ടു പേര്‍ക്കും വിശക്കുന്നുണ്ട് ഭക്ഷണം കഴിക്കണം. കോഴിക്കോട് എല്ലാം കുറച്ചു സമയം കറങ്ങി നടക്കണം. മാനാഞ്ചിറ സ്കൊയറില്‍ പോകണം...എല്ലാം കഴിഞ്ഞു ഇരുട്ടുംബോഴേക്കും ഫെമിയെ വീട്ടിലെത്തിക്കുകയും വേണം. ഫെമിയും ഞാനും ആദ്യമായി ആണ് ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു. മാനാഞ്ചിറയില്‍ പോയി. ഫെമിയെ അവിടെ നിന്നും ബസ്സ് കയറ്റി വീട്ടിലേക്കു വിട്ടു. ഞാന്‍ തൃശ്ശൂരിലേക്കുള്ള ബസ്സില്‍ കയറി വീട്ടിലേക്കും തിരിച്ചു. തിരിച്ചു പോകുമ്പോള്‍ മനസ്സിന് വല്ലാത്ത വിഷമമായിരുന്നു. രണ്ടു ദിവസമല്ലേ എന്ന് കരുതി സമാധാനിച്ചു. രണ്ടു ദിവസം എങ്ങനെയോ തള്ളി നീക്കി. ഇന്ന് 2006 ക്രിസ്തുമസ് ആണ്. അവള്‍ വീട്ടില്‍ നിന്ന് ഇന്ന് ആണ് തിരിച്ചു വരുന്നത്. ഞാന്‍ ബൈക്കുമായി പെരുമ്പിലാവില്‍ പോയി കാത്തു നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവള്‍ വന്നു. വീട്ടില്‍ രണ്ടു ദിവസം നിന്നപ്പോഴേക്കും അവള്‍ കൂടുതല്‍ സൌന്ദര്യവതി ആയി തോന്നി എനിക്ക്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി.  എന്താ പരിപാടി ഞാന്‍ ചോദിച്ചു .... അതെ ചോദ്യം തന്നെ ഫെമി തിരിച്ചും ചോദിച്ചു ...ഞാന്‍ പറഞ്ഞു നമ്മുക്ക് അതിരപ്പള്ളിയില്‍ പോയാലോ ? ഫെമി പറഞ്ഞു നിങ്ങളുടെ ഇഷ്ട്ടം. ബൈക്ക് നേരെ അതിരപിള്ളിയിലേക്ക്.... 

കോളേജിലെ പ്രശ്നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ആരും ഫെമിയോടു മിണ്ടുന്നില്ല. മൈന്‍ഡ് ചെയ്യുന്നില്ല. ഭക്ഷണം കഴിക്കുന്ന ടേബിളില്‍ മറ്റുള്ളവരുടെ കൂടെ ഫെമി പോയി ഇരുന്നാല്‍ മറ്റുള്ളവര്‍ അവിടെ നിന്നും എഴുന്നേറ്റ് പോകുക വരെ ഉണ്ടായി. കോളേജിലെ എന്ത് പരിപാടികള്‍ ഉണ്ടായാലും അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫെമി ഇപ്പോള്‍ ഒന്നിലേക്കും ഇല്ല പോലും ! അതിനിടെയാണ് കുരുത്തം കേട്ട സീനിയേഴ്സ് എനിക്ക് എട്ടിന്റെ പണിതരാന്‍ തീരുമാനിച്ചത്. ഒരു ദിവസം വൈകുന്നേരം ഞാന്‍ ഫെമിയെ കണ്ടു തിരിച്ചു വരുമ്പോള്‍ പന്ത്രണ്ടോളം പിള്ളേര്‍ എന്നെ തടഞ്ഞു സത്യം പറയാലോ എട്ടിന്റെ പണി തരാന്‍ തീരുമാനിച്ച അവര്‍ ഒമ്പതിന്റെ പണി തന്നെ തന്നു. പന്ത്രണ്ടു ആളെ ഒന്നിച്ചു ഇടിക്കാന്‍ ഞാന്‍ രാജിനിഗാന്ദ്  അല്ലാത്തത് കൊണ്ട് അവര്‍ തന്നതൊക്കെ സന്തോഷത്തോടെ വിനയാനിതനായി നിന്നു സ്വീകരിച്ചു. കണ്ടു നിന്ന എന്റെ സുഹ്രത്ത് ഉടനെ എന്റെ എല്ലാ സുഹ്രതുക്കളെയും വിളിച്ചു പറഞ്ഞു. അവര്‍ എല്ലാം അഞ്ചു മിനിട്ടിനുള്ളില്‍ അവിടെ എത്തി. ഓണ്‍ ദ സ്പോട്ടില്‍ കിട്ടിയതെല്ലാം പലിശ സഹിതം തിരിച്ചു കൊടുത്തു. അപ്പോഴേക്കും അവര്‍ പോലീസിനെ വിളിച്ചു... ഞങ്ങളെല്ലാം അവിടെ നിന്നും ഓടി രക്ഷപെട്ടു. പിറ്റേ ദിവസം കോളേജ് എനിക്കെതിരെ സമരം നടത്തി.... വി.സി.യെ തടഞ്ഞു വച്ചു. സമരത്തില്‍ ഫെമി മാത്രം പങ്കെടുത്തില്ല. വീണ്ടും ഒറ്റപെടലുകള്‍ .....പോലീസ് കേസ്സ് എടുത്തില്ല. പകരം എന്നെ വിളിച്ചു പറഞ്ഞു ഇനി കുറച്ചു നാളത്തേക്ക് നീ ഫെമിയെ കാണാന്‍ കാംബസ്സിനകത്തു കടക്കരുത്. ഞാന്‍ സമ്മതിച്ചു. ഒരു ദിവസം ഫെമി വിളിച്ചു പറഞ്ഞു എനിക്ക് നിങ്ങളെ കാണണം....എസ്.ഐയുടെ വിലക്ക് ഉള്ള കാര്യം ഞാന്‍ പറഞ്ഞു....അതൊന്നും ഫെമിക്ക് അറിയണ്ട. എന്നെ എന്തായാലും കാണണം. ഞാന്‍ സമ്മതിച്ചു. ഫെമിയും ഞാനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പോലിസ് അത് വഴി പെട്രോളിങ്ങിനു വന്നു. എന്നോട്  എസ്.ഐ ജീപ്പില്‍ കയറാന്‍ പറഞ്ഞു.....ഞാന്‍ കയറി. ജീപ്പ് കുറച്ചു മുന്ബോട്ട്‌ പോയപ്പോള്‍ എസ്. ഐ പറഞ്ഞു ഫിറോസെ നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ലേ ? പ്രശ്നങ്ങള്‍ എല്ലാം ഒന്ന് ഒതുങ്ങിയിട്ടു പോരെ വീണ്ടും നിന്റെ ഓളെ കാണാന്‍ വരുന്നതും സംസാരിക്കുന്നതും എല്ലാം ? അപ്പോഴേക്കും ഞങ്ങള്‍ പിരിയാന്‍ കഴിയാത്ത വിധം അടുത്തിരുന്നു. ഒരു ദിവസം പോലും കാണാതിരിക്കാനും, സംസാരിക്കാതിരിക്കാനും ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.  ഒറ്റപെടലുകള്‍ ഒന്നും ഫെമിക്ക് പ്രശ്നമേ അല്ലായിരുന്നു. പ്രശ്നങ്ങളെല്ലാം പതുക്കെ പതുക്കെ അവസാനിച്ചു പതിവുപോലെ എന്നും ഞങ്ങള്‍ കണ്ടു കൊണ്ടിരുന്നു. ക്ലാസ് ഇല്ലാത്ത ദിവസങ്ങളില്‍ മുഴുവന്‍ സമയവും എന്റെ കൂടെ മാത്രമായിരുന്നു ഫെമി. വൈകിട്ട് ഹോസ്റ്റലില്‍ എത്തിയാല്‍ പിന്നെ ഫോണിലൂടെയും ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചു. പ്രണയിച്ചു. 

2007 ഒക്ടോബര്‍ മാസം ഉപ്പ ഗള്‍ഫില്‍ നിന്നു വിളിച്ചു  എന്നോട് പറഞ്ഞു നിനക്കുള്ള വിസ റെഡി ആയിട്ടുണ്ട് ടികെറ്റ് എടുത്തു അടുത്ത ആഴ്ച്ച ഇങ്ങോട്ട് വന്നോ ..... ഫോണ്‍ കട്ട് !!! ഇടിവെട്ട് ഏറ്റ പോലെ ഒരു നിമിഷം ഞാന്‍ ഇരുന്നു. എന്റെ അടുത്ത് തന്നെ ഫെമിയും ഉണ്ട്. ഫെമിയെ അപ്പോള്‍ ഞാന്‍ അറിയിച്ചില്ല. ഫെമി ചോദിച്ചു എന്താ ഫോണ്‍ വന്നതിനു ശേഷം പെട്ടെന്ന് മൂഡ്‌ ഓഫ്‌ ആയല്ലോ ..എന്ത് പറ്റി ? ഒന്നും ഇല്ലാ എന്ന് ഞാന്‍ പറഞ്ഞു. വൈകുന്നേരം ഫെമി വിളിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. സന്തോഷത്തോടെ അല്ലെങ്കിലും നിങ്ങള്‍ പോയി ജോലി ഒക്കെ ആയിട്ട് തിരിച്ചു വാ.... ഞാന്‍ എവിടെയും പോകില്ല. ഇവിടെ തന്നെ ഉണ്ടാകും.... 

2007 ഒക്ടോബര്‍ 27 രാവിലെ ഞാന്‍ ഒരു പ്രവാസി ആകാന്‍ ഖത്തറിലേക്ക് പറക്കാന്‍ പോകുകയാണ്. തലേ ദിവസം ഞങ്ങള്‍ കണ്ടു...ഫെമി എന്റെ മുഖത്ത് നോക്കി ദയനീയതയോടെ കരഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. എന്നെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു നിങ്ങള്‍ നല്ലതിനല്ലേ പോകുന്നത്, എനിക്ക് വിഷമം ഒന്നും ഇല്ല. നിങ്ങള്‍ പോയി വാ. നിങ്ങള്‍ വരുമ്പോഴും ഞാന്‍ നിങ്ങള്‍ക്കായി ഇവിടെ കാത്തിരിക്കുന്നുണ്ടാകും. അന്ന് രാത്രി ഫോണിലൂടെ ഫെമി കുറെ കരഞ്ഞു. രാവിലെ നേരത്തെ എഴുന്നെല്‍ക്കേണ്ടത് കൊണ്ട് കൂടുതല്‍ നേരം മൊബൈലില്‍ സംസാരിക്കണ്ട എന്ന് ഫെമി പറഞ്ഞു. ഉറങ്ങാന്‍ വേണ്ടിയല്ല അന്ന് ഫെമി അങ്ങനെ പറഞ്ഞത്. വിങ്ങി പൊട്ടാതെ എന്നോട് സംസാരിക്കാനുള്ള ശേഷി ഫെമിക്ക് ഇല്ലാത്തത് കൊണ്ടാണ്. അന്നത്തെ ദിവസം ഞങ്ങള്‍ രണ്ടു പേരും അധികം നേരം സംസാരിച്ചില്ല. രാവിലെ ആറുമണിക്ക് ഞാന്‍ എഴുന്നേറ്റ് റെഡി ആയി ഫെമിയെ കാണാന്‍ ഹോസ്റ്റലില്‍ പോയി. ഫെമിയും കുളി കഴിഞ്ഞു റെഡി ആയി നിന്നിരുന്നു. ഞാന്‍ ഫെമിയോടു ചോദിച്ചു ഫെമി നീ വരുന്നോ എയര്‍ പോര്‍ട്ടിലേക്ക് എന്നെ യാത്രയാക്കാന്‍ ? ഞാന്‍ ഇല്ല ഇക്കാ...രാവിലെ നേരത്തെ ഫെമി കുളിച്ചു ഡ്രസ്സ്‌ മാറുന്നത് കണ്ടു ഫെമിയുടെ കൂട്ടുകാരി ചോദിച്ചു പോലും ഫിറോസിനെ യാത്രയാക്കാന്‍ ഫെമിയും പോകുന്നുണ്ടോ എന്ന് .... പോയി വരാം നല്ല കുട്ടി ആയി ഇരിക്കണം നമ്മുക്ക് വേണ്ടിയാണ് ഞാന്‍ ഗള്‍ഫില്‍ പോകുന്നത് എന്ന് പറഞ്ഞു യാത്ര പറഞ്ഞു ഞാന്‍ ഫെമിയെ ആശ്വസിപ്പിച്ചു കൈ കൊടുത്തു വണ്ടിയില്‍ കയറിയപ്പോള്‍ കരച്ചില്‍ അടക്കാന്‍ കഴിയാതെ തട്ടം കൊണ്ട് മുഖം മൂടി നിറ കണ്ണുകളാല്‍ എന്നെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. 

ഇന്ന് മുതല്‍ ഞാന്‍ പ്രവാസ ജീവിതം തുടങ്ങുകയാണ്. രാവിലെ പതിനൊന്നു മണിക്ക് ഞാന്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങി. എയര്‍ പോര്‍ട്ടില്‍ എന്നെ കൂട്ടാന്‍ ഉപ്പ വന്നിരുന്നു. ഉപ്പാടെ കൂടെ റൂമിലെത്തി. ഉപ്പ മൊബൈല്‍ തന്നിട്ട് പറഞ്ഞു നാട്ടിലേക്ക് വിളിച്ചു പറ ഇവിടെ എത്തിയെന്ന്. ആദ്യം ഞാന്‍ ഫെമിയെ ആണ് വിളിച്ചു പറഞ്ഞത്. അപ്പോഴും കരച്ചില്‍ മാത്രം. മൂന്നു മാസം ഖത്തര്‍ എന്താണ് എന്ന് പഠിച്ചു. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ തുടങ്ങി. ഖത്തറിലെ പ്രമുഖ കമ്പനിയില്‍ ഖത്തറിലെ ഏറ്റവും വലിയ പ്രോജക്റ്റില്‍ ജോലി കിട്ടി. ഫെമിയെ വിളിച്ചു പറഞ്ഞു മോളെ എനിക്ക് ജോലി കിട്ടി. ഫെമിക്ക് ഒരുപാട് സന്തോഷമായി. അപ്പോഴും ഞങ്ങള്‍ സ്ഥിരമായി പത്തു മിനിട്ടെങ്കിലും സംസാരിക്കാരുണ്ടായിരുന്നു. ഒരു ആഴ്ച്ച കഴിഞ്ഞു ഫെമി യുടെ ഒരു മെസ്സേജ് ഇക്കാ എന്നെ അത്യാവശ്യമായി വിളിക്കണം. ജോലി കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ ഞാന്‍ ഫെമിയെ വിളിച്ചു എന്താ മോളെ വിശേഷം ? ഫെമി പറഞ്ഞു ഉമ്മ വിളിച്ചിരുന്നു. നാളെ എന്നോട് വീട്ടിലേക്കു വരാന്‍ പറഞ്ഞിരിക്കുകയാണ് ഉമ്മ. എന്നെ പെണ്ണ്  കാണാന്‍ ഒരാള്‍ വരുന്നുണ്ടത്രേ ! ഞാന്‍ ചോദിച്ചു ഫെമി അപ്പൊ ഞാന്‍ ? ഫെമി മറുപടി പറഞ്ഞു ....അതുകൊണ്ടല്ലേ ഇക്കാ ഞാന്‍ ഇക്കാനോട് ഇത് പറഞ്ഞത്. ഞാന്‍ ചോദിച്ചു എന്നെ ഫെമിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ട്ടമാണോ ? ഫെമി പറഞ്ഞു അതെ ....എനിക്ക് ഇക്കാനെ തന്നെ കല്യാണം കഴിച്ചാല്‍ മതി. ഞാന്‍ പറഞ്ഞു എന്നാല്‍ ഓക്കേ. നാളെ വീട്ടില്‍ പോകണ്ട. ഞാന്‍ പറഞ്ഞു ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ വീട്ടില്‍ വിളിച്ചു നമ്മുടെ കാര്യം പറയാം. ഓക്കേ ഇക്കാ എന്നാല്‍ ഞാന്‍ നാളെ വീട്ടില്‍ പോകുന്നില്ല. ഞാന്‍ അപ്പോള്‍ തന്നെ എന്റെ ഉപ്പാനെ വിളിച്ചു  കാര്യം പറഞ്ഞു. ഉപ്പ പറഞ്ഞു നമ്മുക്ക് വേണ്ടപോലെ ചെയ്യാം. (അന്ന് ഉപ്പ നാട്ടിലായിരുന്നു). ഉപ്പയും ഉമ്മയും ഫെമിയെ ഹോസ്റ്റലില്‍ പോയി കണ്ടു സംസാരിച്ചു. ഫിറോസ്‌ നിങ്ങളുടെ കാര്യം വിളിച്ചു പറഞ്ഞിരുന്നു. ഞങ്ങള്‍ ഫെമിയുടെ വീട്ടില്‍ വിളിച്ചു കല്യാണം ആലോചിക്കട്ടെ ? ഫെമി സന്തോഷത്തോടെയും നാണത്തോടെയും ശരി എന്ന് അവരോടു പറഞ്ഞു. അന്ന് വൈകിട്ട്  ഫെമിയുടെ വീട്ടിലേക്കു വിളിച്ചു ഫെമിയുടെ ഉപ്പാട് എന്റെ ഉപ്പ സംസാരിച്ചു... ഫെമിയുടെ ഉപ്പ പറഞ്ഞു നമ്മുക്ക് ആലോചിക്കാം....

ഞാന്‍ ഖത്തറില്‍ എത്തിയത് ആറു മാസത്തെ വിസിറ്റ് വിസയില്‍ ആണ്. ജോലി കിട്ടിയ സ്ഥിതിക്ക് വിസ ചേഞ്ച്‌ ചെയ്യാന്‍ നാട്ടില്‍ പോയി കമ്പനി വിസയില്‍ തിരിച്ചു വരണം. ഇന്ന് ആണ് വിസ തീരുന്ന ദിവസം രാവിലെ കമ്പനിയില്‍ പോയി എല്ലാവരോടും യാത്രപറഞ്ഞു. വൈകുന്നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ നാട്ടിലേക്ക്. മനസ്സ് നിറയെ ഫെമി മാത്രം. എത്രയും പെട്ടെന്ന് ഫ്ലൈറ്റ് ലാന്ഡ് ചെയ്തു വീട്ടിലെത്തി ഫെമിയെ കാണാന്‍ പോകണം. രാവിലെ ആറു മണിക്ക് ഫ്ലൈറ്റ് ലാന്ഡ് ചെയ്തു. ഒമ്പത് മണി ആയപ്പോഴേക്കും വീട്ടിലെത്തി.  വീട്ടില്‍ കയറി എല്ല്വാവരെയും വിഷ്  ചെയ്തു നേരെ ഫെമിയെ കാണാന്‍ കോളേജ് കാമ്പസ്സില്‍ എത്തി. ഫെമി ക്ലാസ്സിലായിരുന്നു. ഞാന്‍ മൊബൈലില്‍ വിളിച്ചു ഞാന്‍ ഗ്രൗണ്ടില്‍ ഉണ്ടെന്നു അറിയിച്ചു. മിനുട്ടുകള്‍ക്കകം ഫെമി ഓടി വന്നു. പബ്ലിക്കില്‍ ആയതു കൊണ്ട് സ്നേഹ പ്രകടനം നിര ചിരിയില്‍ മാത്രം ഒതുങ്ങി. പിന്നീടുള്ള ദിവസങ്ങള്‍ പഴയത് പോലെതന്നെ ഞങ്ങള്‍ എന്നും എപ്പോഴും ഒന്നിച്ചായിരുന്നു. ക്ലാസ്സ്‌ ഇല്ലാത്ത സമയങ്ങളില്‍ എന്നോടൊപ്പം ഫെമി ഉണ്ടായിരിക്കും. കുറച്ചു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം അഞ്ചു മണിക്ക് ഞങ്ങള്‍ കാമ്പസ്സില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ടാറ്റാ സുമോ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി കുറച്ചു ദൂരെയായി നിര്‍ത്തി. ഒരു മിനിട്ടിനു ശേഷം വാഹനം എടുത്തു പോകുകയും ചെയ്തു. അത് ഫെമിയുടെ ഫാമിലി ആയിരുന്നു. ഫെമിയുടെ ഉപ്പ, അനിയന്‍, ഏട്ടത്തിയുടെ ഭര്‍ത്താവ്, ഉമ്മാടെ ആങ്ങള തുടങ്ങിയവര്‍ .... എന്നെ കുറിച്ച് എന്റെ നാട്ടില്‍ അന്വേഷിക്കാന്‍ വേണ്ടി വന്നതാണ്. അവര്‍ അന്വേഷിച്ചു നാട്ടുകാരില്‍ ഒരാള്‍ എന്നെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ഒരു എട്ടു മണിയോടെ അവര്‍ എന്നെ ബന്ധപെട്ടു. എന്റെ കുഞ്ഞുപ്പയും എന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് ഈ ബന്ധത്തില്‍ താല്പര്യം ഇല്ല. അതുകൊണ്ട് ഫിറോസ്‌ നാളെ മുതല്‍ ഫെമിയെ കാണരുത് സംസാരിക്കരുത്. അത് കഴിഞ്ഞു അവര്‍ ഫെമിയുടെ ഹോസ്റ്റെലില്‍ പോയി ഫെമിയോടു കാര്യം പറഞ്ഞു ഫിറോസിനെ കുറിച്ച് മോശമായ കാര്യങ്ങളാണ് കേള്‍ക്കുന്നത്. അതുകൊണ്ട് നമ്മുക്ക് ഈ ബന്ധവും ആയി മുന്നോട്ടു പോകാന്‍ കഴിയില്ല. ഫെമി ഇതില്‍ നിന്ന് പിന്മാറണം നാളെ മുതല്‍ അവനെ കാണുകയോ സംസാരിക്കുകയോ ചെയ്യരുത് ഫെമിയുടെ ഉപ്പ പറഞ്ഞു. ഫെമി ഉപ്പാക്ക് മറുപടി കൊടുത്തു. എനിക്ക് ഫിറോസിനെ ഇഷ്ട്ടമാണ്. നിങ്ങള്‍ കേട്ടതെല്ലാം നുണയാണ്. എനിക്ക് ഫിറോസിനെ തന്നെ മതി. വേറെ കല്യാണം എനിക്ക് വേണ്ട. അങ്ങനെ ഫെമിയുടെ വീട്ടുകാര്‍ എന്റെ വീട്ടുകാരോട് പറഞ്ഞു ഫെമിയുടെ പഠിപ്പ് കഴിഞ്ഞിട്ട് നമ്മുക്ക് കല്യാണത്തിനെ കുറിച്ച്  ആലോചിക്കാം അപ്പോഴേക്കും ഫിറോസ്‌ ഗള്‍ഫിലും പോയി തിരിച്ചു വരട്ടെ. ഞങ്ങളുടെ ബന്ധം പഴയതിനേക്കാള്‍ ശക്തിയേറി. വീട്ടുക്കാരുടെ പെര്‍മിഷന്‍ അടക്കം കിട്ടിയിരിക്കുന്നു ഇപ്പോള്‍ ഞങ്ങള്‍ക്ക് പ്രണയിക്കാന്‍ ! അങ്ങനെ ഇരിക്കെ ഒരു ദിവസം കമ്പനിയില്‍ നിന്ന് വിളി വന്നു ഫിറോസിന്റെ  വിസയും ടിക്കെറ്റും മെയില്‍ ചെയ്തിട്ടുണ്ട്. കേട്ടപ്പോള്‍ സന്തോഷം തോന്നി. അപ്പോഴും ഫെമിയെ വീണ്ടും പിരിയനമല്ലോ എന്നൊരു ദുഖം മാത്രം. ദിവസങ്ങള്‍ കഴിഞ്ഞു പോകേണ്ട ദിവസം വന്നെത്തി. രാത്രി ആണ് ഫ്ലൈറ്റ്. വീട്ടില്‍ നിന്ന് വൈകിട്ട് എട്ടുമണിക്ക് എയര്‍ പോര്‍ട്ടിലേക്ക് തിരിക്കണം. അന്ന് വൈകിട്ട് ഫെമിയുടെ മുഖത്തുണ്ടായിരുന്ന ദുഖം ഇതിനു മുന്‍ബ് ഞാന്‍ ഫെമിയില്‍ കണ്ടിട്ടില്ല. രണ്ടു പേരും കുറെ നേരം കരഞ്ഞു. പരസ്പരം സമാധാനിപ്പിച്ചു. ഹോസ്റ്റലില്‍ കയറേണ്ട സമയമായപ്പോള്‍ ഞാന്‍ ഫെമിയെ ഹോസ്റ്റലില്‍ കൊണ്ട് വിട്ടു. 


ഈ പ്രാവശ്യത്തെ പറക്കല്‍ കയ്യില്‍ ഒരു ഉഗ്രന്‍ ജോലിയും ശമ്പളവും ആയാണ്. അവിടെ എത്തി ആദ്യം വിളിച്ചു പറഞ്ഞത് ഫെമിക്ക് തന്നെ. ദിവസങ്ങള്‍ കഴിഞ്ഞു എന്നും ഞങ്ങള്‍ വിളിക്കും സംസാരിക്കും. വിശേഷങ്ങള്‍ പങ്കു വെക്കും. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റോ  ഫോണോ ഒന്നും ഇല്ല. നാല് കിലോമീറ്റെര്‍ നടന്നു പോയാല്‍ ഒരു ലേബര്‍ ക്യാംബ് ഉണ്ട്. അവിടെ പോയി വേണം ഫോണ്‍ ചെയ്യാന്‍. ജോലി കഴിഞ്ഞു റൂമിലെത്താന്‍ ആറര ആകും. നാട്ടില്‍ അപ്പോള്‍ ഒമ്പത് മണി. ജോലി കഴിഞ്ഞു റൂമിലെത്തിയാല്‍ ഉടനെ ഡ്രസ്സ് മാറി ലേബര്‍ ക്യാംബ് ലക്ഷ്യമാക്കി നടക്കും അര മണിക്കൂറിനു മേലെ വേണം അവിടെ നടന്നു എത്താന്‍. അതൊന്നും ഒരു പ്രശനമേ അല്ലായിരുന്നു. ഫെമിയോടു പത്തു മിനിട്ട് സംസാരിച്ചാല്‍ എല്ലാം മറക്കും. കൂടുതല്‍ എനര്‍ജി കിട്ടും. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ഞങ്ങളുടെ വില്ലയില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ കിട്ടി. പിന്നെ ഒഴിവു സമയങ്ങളിലെല്ലാം വിളിയും സംസാരവും ആയിരുന്നു.  ഒരു ദിവസം ഫെമി വീട്ടില്‍ പോയി തിരിച്ചു വന്നതിനു ശേഷം എന്നോട് പറഞ്ഞു ഉമ്മാക്ക് തീരെ സുഖമില്ല. ഉമ്മ നമ്മുടെ കല്യാണത്തിന് സമ്മധിക്കില്ല. ഇത് കേട്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു, ഞാന്‍ പറഞ്ഞു എന്നാല്‍ ഉമ്മാടെ ഇഷ്ട്ടതിനു അനുസരിച്ച് ജീവിച്ചോ അവര്‍ പറയുന്ന ആളെ കല്യാണവും കഴിച്ചോ......അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞു പോയതാണ് അത്. ഒരിക്കലും ഫെമിയെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പിറ്റേ ദിവസം ഞാന്‍ വിളിച്ചില്ല. ഒരു ദിവസം എന്റെ വിളി കാണാതിരുന്നാല്‍ എന്നെ തിരിച്ചു വിളിക്കുകയോ മിസ്സ്‌ അടിക്കുകയോ ചെയ്യാറുള്ള ഫെമിയും എന്നെ വിളിച്ചില്ല....ആഴ്ചകള്‍ കടന്നു പോയി ഞാന്‍ വാശി പിടിച്ചു ഫെമി എന്നെ ആദ്യം വിളിക്കട്ടെ എന്നിട്ടേ ഇനി ഞാന്‍ ഫെമിയെ വിളിക്കൂ... രണ്ടു മാസമായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ഫെമിയെ വിളിച്ചു ....ഫോണ്‍ ബിസി !... വീണ്ടും വീണ്ടും വിളിച്ചു നോക്കി അപ്പോഴെല്ലാം ഫോണ്‍ ബിസി ! രാത്രി പന്ത്രണ്ടു മണി വരെ വിളിച്ചു ഫെമിയുടെ ഫോണ്‍ ബിസി. ഫെമി എന്റെ കാള്‍ എടുത്തില്ല എന്ന് മാത്രമല്ല. തിരിച്ചു ഒരു മിസ്സ്‌ അടിച്ചതും ഇല്ല. പിറ്റേ ദിവസം രാവിലെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തു എന്നോട് വളരെ മോശമായി സംസാരിച്ചു. ഞാന്‍ ചോദിച്ചു  ഫെമി ഇപ്പോള്‍ ചെയ്യുന്നത് ശരി ആണ് എന്ന് ഫെമിക്ക് തോന്നുന്നുണ്ടോ ? ഫെമിയുടെ മറുപടി എന്റെ മുഖത്ത് അടിക്കുന്നതിനു തുല്യമായിരുന്നു....ഞാന്‍ എനിക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കും. ഇഷ്ട്ടമുള്ളവരുടെ കൂടെ പോകും. അതൊക്കെ ചോദിക്കാന്‍ നിങ്ങള്‍ എന്റെ ആരാ ? നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി എന്റെ കാര്യത്തില്‍ ഇടപെടെണ്ടതില്ല. എനിക്ക് തോന്നി ഇത് എന്റെ ഫെമി തന്നെയാണോ ? പിന്നീട് ഞാന്‍ വിളിക്കുമ്പോഴെല്ലാം മിക്കവാറും ഫെമിയുടെ ഫോണ്‍ തിരക്കിലായിരുന്നു. ചിലപ്പോഴൊക്കെ എന്റെ കാള്‍ അറ്റന്‍ഡ് ചെയ്തു എന്നെ ഇനി ബുദ്ധിമുട്ടിക്കരുത് ശല്യം ചെയ്യരുത് എന്നൊക്കെ പറയും. ഞാന്‍ ചോദിച്ചു ഫെമി എന്റെ സ്ഥാനത്ത് ഇപ്പോള്‍ വേറെ ആരെയെങ്കിലും കാണുന്നുണ്ടോ ? ആദ്യമെല്ലാം കുറെ നുണകള്‍ പറഞ്ഞ ഫെമി അവസാനം ഞാന്‍ ഇപ്പോള്‍ ഒരാളെ ഇഷ്ട്ടപെടുന്നു. അവന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. ഇനി എന്നെ ശല്യം ചെയ്യാന്‍ വരരുത് എന്നും പറഞ്ഞു. 


ഞാന്‍ ആകെ തകര്‍ന്നു പോയി. കുറച്ചു ദിവസം ജോലിക്ക് പോയില്ല. റൂമില്‍ തന്നെ ഇരുന്നു. നാട്ടിലേക്ക് പോകണം എന്ന ചിന്ത മാത്രമായി. ഇനിയും മൂന്നു മാസം കഴിഞ്ഞാലെ എന്റെ ലീവ് ആകുകയുള്ളൂ. ഈ മൂന്നു മാസവും ഞാന്‍ ഫെമിയെ സ്ഥിരം വിളിച്ചിരുന്നു. അപ്പോഴെല്ലാം ഫെമിയുടെ ഫോണ്‍ ബിസി ആയിരുന്നു. ഒരിക്കല്‍ ഞാന്‍ വിളിച്ചപ്പോള്‍ ഫെമി എന്റെ സ്ഥാനത്ത് ഇപ്പോള്‍ കാണുന്നവന് എന്റെ കാള്‍ ലൗഡ് സ്പീക്കറില്‍ ഇട്ടു കേള്‍പ്പിച്ചു കൊടുക്കുകയും ഉണ്ടായി എന്ന് പിന്നീട് അയ്യാളില്‍ നിന്ന് തന്നെ അറിയാന്‍ കഴിഞ്ഞു. മൂന്നുമാസവും ഭക്ഷണവും ഉറക്കവും ഇല്ലാതെ ഞാന്‍ കഴിച്ചു കൂട്ടി. അങ്ങനെ നാട്ടിലേക്ക് പോകാനുള്ള ദിവസം വന്നെത്തി. പോകുന്നതിന്റെ തലേ ദിവസം ഞാന്‍ ഫെമിയെ വിളിച്ചു പറഞ്ഞു നാട്ടിലെത്തിയാല്‍ എനിക്ക് ഫെമിയെ കാണണം സംസാരിക്കണം. ഫെമി പറഞ്ഞു എനിക്ക് നിങ്ങളെ കാണണ്ട. സംസാരിക്കണ്ട. രാത്രി ഒരു മണിക്കാണ് ഫ്ലൈറ്റ്. എയര്‍ പോര്‍ട്ടില്‍ വച്ച് ഞാന്‍ ഫെമിയെ വിളിച്ചു അപ്പോഴും ബി.സി ആയിരുന്നു എന്റെ ഫോണ്‍ ഫെമി അറ്റന്‍ഡ് ചെയ്തതും ഇല്ല.ഞാന്‍ നാളെ രാവിലെ അവിടെ എത്തും എനിക്ക് ഫെമിയെ കാണണം സംസാരിക്കണം എന്ന് പറഞ്ഞു മെസ്സേജ് അയച്ചു ഞാന്‍... മറുപടി ഒന്നും കിട്ടിയില്ല.


രാവിലെ ആറു മണിക്ക് ഞാന്‍ ലാന്‍ഡ്‌ ചെയ്തു. വീട്ടിലെത്തി ജെസ്റ്റ് ഒന്ന് വീട്ടില്‍ കയറിയതിനു ശേഷം കാറുമായി ഹോസ്റ്റലിലേക്ക് പോയി. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. ഹോസ്റ്റെലിന്റെ മുന്ബിലെത്തിയ ഞാന്‍ ഫെമിയെ വിളിച്ചു. ഫോണ്‍ കട്ട് ചെയ്തു ഓഫ്‌ ആക്കി ഫെമി. ഹോസ്റ്റലില്‍ കയറി സെക്യൂരിറ്റി കാരനോട് ഞാന്‍ പറഞ്ഞു ഫെമിയെ വിളിക്കൂ എനിക്ക് ഫെമിയെ കാണണം. അയ്യാള്‍ മുകളില്‍ പോയി ഫെമിയെ വിളിച്ചു. ഉഗ്രന്‍ മറുപടി കൊടുത്താണ് ഫെമി അയ്യാളെ പറഞ്ഞു വിട്ടത്. എനിക്ക് ആരെയും കാണണ്ട. സംസാരിക്കണ്ട. ഞാന്‍ അയ്യാളെ തള്ളി മാറ്റി മുകളില്‍ കയറി പോയി. അവിടെ എല്ലാം ബഹളം വച്ച് ഒരു മുഴു ഭ്രാന്തനെ പോലെ. ഫെമി എന്ന് ഉറക്കെ വിളിച്ചു ഞാന്‍. ഫെമി എനിക്ക് നിന്നെ കാണണം സംസാരിക്കണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. എല്ലാ പെണ്‍കുട്ടികളും പുറത്തു വന്നു. ഫെമി മാത്രം റൂമിന് പുറത്തു വന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പോലീസ് വന്നു എന്നെ അറെസ്റ്റ്‌ ചെയ്തു കൊണ്ട് പോയി. ഗള്‍ഫില്‍ നിന്ന് വന്നു മണിക്കൂറുകള്‍ക്കകം ഞാന്‍ ലോക്കപ്പില്‍ ! നാട്ടിലാകെ പാട്ടായി. പോലീസ് സ്റ്റേഷനിലേക്ക് എന്റെ കുഞ്ഞുപ്പയും കുഞ്ഞുമ്മയും ഉമ്മയും വന്നു അവര്‍ വന്നപ്പോള്‍ കണ്ടത് എന്നെ പോലിസ്  ലോക്കപ്പില്‍ പൂട്ടി ഇട്ടിരിക്കുന്ന കാഴ്ചയാണ്. എന്റെ ഉമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും അധികം വിഷമിച്ചത് എന്റെ മോന്‍ ലോക്കപ്പില്‍ കിടക്കുന്ന കാഴ്ച്ച കണ്ടപ്പോള്‍ ആണ് എന്ന്. ഉമ്മയും കുഞ്ഞുമ്മയും ഫെമിയെ കാണാന്‍ ഹോസ്റ്റലില്‍ പോയി ഫെമിയോടു അഭ്യര്‍ഥിച്ചു ഫെമി ഒന്ന് പറഞ്ഞാല്‍ ഫിറോസിനെ എസ്.ഐ വിടുമെന്നാണ് പറയുന്നത്  ഫെമി ഫിറോസിനും ഞങ്ങള്‍ക്കും വേണ്ടി പറയുമോ ? ഫെമി പറഞ്ഞു ഇല്ല ഞാന്‍ പറയില്ല. എന്ത് വേണമെങ്കിലും അവനു ആയിക്കൂട്ടെ ..എനിക്ക് ഒന്നും അറിയണ്ടാ... എന്ത് സംഭവിച്ചാലും എനിക്ക് ഒരു പ്രശനവും ഇല്ല. ഇത്രയും പറഞ്ഞു ഫെമി തിരിഞ്ഞു നടന്നു. ഒരിക്കല്‍ ഫെമിക്ക് പനിയാണ് ഭക്ഷണമൊന്നും കഴിക്കാന്‍ പറ്റുന്നില്ല എന്ന് ഞാന്‍ എന്റെ ഉമ്മാനോട് പറഞ്ഞപ്പോള്‍ ഫെമിക്ക് കഞ്ഞി ഉണ്ടാക്കി തന്നു ഇത് ഫെമിക്ക് കൊണ്ട് കൊടുക്കാന്‍ പറഞ്ഞ എന്റെ ഉമ്മ ആദ്യമായി ഫെമിയെ വെറുത്തു. കരഞ്ഞു കൊണ്ട് തിരിച്ചു പോയി. കുഞ്ഞുപ്പ എന്റെ പാര്‍ട്ടി നേതാക്കളുമായി ബന്ധപെട്ടു. തുടര്‍ന്ന് എസ്.ഐ ക്ക് ഒരു കാള്‍ വരുകയും എന്നെ കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.


വീട്ടിലെത്തി എന്റെ റൂമില്‍ കയറി വാതിലടച്ചു പൊട്ടി കരഞ്ഞു ഞാന്‍. കുറച്ച് നേരം കഴിഞ്ഞു ഞാന്‍ ഫെമിയെ വിളിച്ചു.....ഫോണ്‍ അറ്റെന്റ് ചെയ്തപ്പോള്‍ ഞാന്‍ ഫെമിയോടു ചോദിച്ചു ചതിക്കാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് എന്നെ ഇഷ്ട്ടപെട്ടതും സ്നേഹിച്ചതും എന്റെ കൂടെ വന്നതും ? ഫെമി പറഞ്ഞു എനിക്ക് മാപ്പ് തരണം ''ഞാന്‍ അവനെ ഒഴിവാക്കി''. നിങ്ങളെ എനിക്ക് ഇപ്പോഴും എനിക്ക് ഇഷ്ട്ടമാണ്. എന്നെ വെറുക്കരുത്. എന്നെ ഇനി ഇഷ്ട്ടപെടാന്‍ നിങ്ങള്ക്ക് കഴിയുമോ ? ഞാന്‍ പറഞ്ഞു എനിക്ക് മാപ്പ് തരാന്‍ കഴിയും, എനിക്ക് ഫെമിയെ മറക്കാനോ വെറുക്കാനോ കഴിയില്ല. ഫെമി എന്നോട് ചെയ്തതെല്ലാം ഞാന്‍ ഈ നിമിഷം മറക്കുന്നു.


വീണ്ടും എല്ലാം മറന്നു പഴയത് പോലെ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. രണ്ടു പേര്‍ക്കും പരസ്പരം കാണാനുള്ള ആഗ്രഹം ഉണ്ട് ഇപ്പോള്‍ ... പക്ഷെ ഈ സംഭവങ്ങള്‍ക്ക് ശേഷം ഹോസ്റ്റലില്‍ ഇപ്പോള്‍ ഭയങ്ങര സ്ട്രിക്റ്റ്  ആണ്. ഫെമിക്ക് അവിടെ നിന്ന് പുറത്തു ഇറങ്ങണമെങ്കില്‍ സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചു വേണം പുറത്തിറങ്ങാന്‍. പിറ്റേ ദിവസം പുറത്തിറങ്ങാനുള്ള ശ്രമം പരാജയപെട്ടു. എന്നെ വിളിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു എനിക്ക് പുറത്തിറങ്ങാന്‍ പറ്റിയില്ല. ഇവര്‍ എന്നെ പുറത്തു വിടുന്നില്ല. ഞാന്‍ പറഞ്ഞു സാരമില്ല നമ്മുക്ക് പിന്നെ കാണാം.. വിഷമിക്കണ്ട.  കോളേജില്‍ നിന്ന് ഫെമിയുടെ സാറ് ഫെമിയുടെ വീട്ടുകാരെ വിളിപ്പിച്ചു . ഫെമിയുടെ ഉമ്മയും അനിയനും ഉമ്മാടെ ആങ്ങളയും കോളേജില്‍ വന്നു. എന്നെയും വിളിപ്പിച്ചു. സാറ് മാക്സിമം അവരോടു എനിക്ക് തന്നെ ഫെമിയെ കല്യാണം കഴിപ്പിച്ചു കൊടുക്കാന്‍ അഭ്യര്‍ഥിച്ചു. അവര്‍ അതൊന്നും മുഖവിലക്കെടുത്തില്ല എന്ന് മാത്രമല്ല ഈ ബന്ധം ശരിയാവില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. ഫെമിയെ അനിയന്‍ ദൂരെ ഒരു ഭാഗത്ത്‌ നിന്ന് തല്ലുന്നത് ഞാന്‍ നോക്കി കാണുന്നുണ്ടായിരുന്നു. അപ്പോഴും ഫെമി എന്നെ തന്നെ കല്യാണം കഴിച്ചാല്‍ മതി എന്ന് എല്ലാവരോടും പറഞ്ഞു. പിന്നീടുള്ള ഒരു മാസത്തില്‍ അധിക ദിവസവും ഫെമിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. ആ ദിവസങ്ങളിലെല്ലാം ഞങ്ങള്‍ പഴയത് പോലെ ഒന്നിച്ചു കറങ്ങി നടന്നു.ആ സമയത്ത് പല സ്ഥലങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു പോയി.


ഫെമിയുടെ കോളേജ് ജീവിതം നാളെ അവസാനിക്കുകയാണ്. ഫെമിയെ വീട്ടില്‍ കൊണ്ട് വിടാന്‍ പോകണം. രാവിലെ ആറുമണിക്ക് ഹോസ്റ്റെലിന്റെ വഴിയില്‍ ഞാന്‍ ഫെമിയെ കാത്തു നിന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു ഫെമി വന്നു. കാറിലാണ് കൊണ്ട് വിടാന്‍ പോകുന്നത്. തൃശൂര്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചു നേരെ പെരിന്തല്‍മണ്ണ വഴി ഫെമിയുടെ നാട്ടിലേക്ക് .... പെരിന്തല്‍മണ്ണ എത്തിയപ്പോള്‍ ഞങ്ങള്‍ സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള കോവിലകം പോലുള്ള റേസ്റ്റോറന്റ്റില്‍ കയറി ഭക്ഷണം കഴിച്ചു കുറച്ച് നേരം അവിടെ വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഫെമിയുടെ നാട്ടില്‍ എത്തിയപ്പോള്‍ അവിടെ നിന്നു ഫെമിയെ ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്കു വിട്ടു. അവിടെ നിന്നും അഞ്ചു മിനിറ്റ് മതി ഫെമിയുടെ വീട്ടിലേക്കു ..ഓട്ടോയുടെ പുറകെ ഞാനും പോയി. വീട്ടിലെത്തി ഓട്ടോയില്‍ നിന്ന് ഫെമി ഇറങ്ങി വീട്ടിലേക്കു കയറുന്ന വരെ ഞാന്‍ പുറകിലുണ്ടായിരുന്നു. ആരും കാണാതെ തിരിഞ്ഞു നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു ഫെമി വീടിന്റെ ഉള്ളിലേക്ക് കയറി പോയി. വരുമ്പോള്‍ വീട്ടുകാരെകൊണ്ട് നമ്മുടെ കല്യാണത്തിന് സമ്മതിപ്പിക്കാമെന്നുള്ള ഉറപ്പു എനിക്ക് തന്നിരുന്നു ഫെമി. മനസ്സില്‍ പഴയപോലെ ഇനി എപ്പോള്‍ വേണമെങ്കിലും കാണാനും സംസാരിക്കാനും കഴിയില്ല എന്ന ബോധ്യം ഉണ്ടായിരുന്നു.


ഒരു മാസത്തെ എന്റെ ലീവ് കഴിഞ്ഞു  വീണ്ടും പ്രവാസിയുടെ കുപ്പായം അണിഞ്ഞു വീണ്ടും ഞാന്‍ ഖത്തറിലേക്ക് യാത്രയായി. അപ്പോഴും ഞങ്ങള്‍ ഫോണിലൂടെ എല്ലാ ദിവസവും പരസ്പരം ബന്ധപെടുമായിരുന്നു. പിന്നെ പിന്നെ എന്നില്‍ നിന്നു ഫെമി പതുക്കെ പതുക്കെ അകന്നു മാറുന്നു എന്ന് എനിക്ക് മനസ്സിലായി. ആറു മാസത്തിനു ശേഷം ഞാന്‍ പത്തു ദിവസത്തെ ലീവിന് നാട്ടിലെത്തി. ഫെമിയെ കാണുക. കഴിയുമെങ്കില്‍ കല്യാണം കഴിക്കാന്‍ ശ്രമിക്കുക എന്ന ലക്‌ഷ്യം മാത്രമായിരുന്നു മനസ്സില്‍ പക്ഷെ നാട്ടിലെത്തി ഞാന്‍ വിളിച്ചപ്പോള്‍ ഫെമിയുടെ പ്രതികരണം എന്നെ വല്ലാതെ തളര്‍ത്തി. അതിനിടയില്‍ ഫെമിക്ക് ജോലി കിട്ടി. എന്നെ കാണാന്‍ സമയം ഇല്ല എന്നും എപ്പോഴും ജോലി തിരക്കാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയും ചെയ്തു. പത്തു ദിവസത്തിനിടക്ക്  ഒരു ദിവസം പോലും എന്നെ കാണാനും സംസാരിക്കാനും ഉള്ള മനസ്സ് ഫെമി കാണിച്ചില്ല. പത്തു ദിവസത്തെ എമര്‍ജന്‍സി ലീവ് കഴിഞ്ഞു ഞാന്‍ തിരിച്ചു പോകുമ്പോള്‍ ഫ്ലൈറ്റില്‍ ഇരുന്നു കൊണ്ട് ഞാന്‍ ഫെമിയെ വിളിച്ചു... അപ്പോള്‍ എന്നോട് പറഞ്ഞു ഞാന്‍ നിങ്ങളെ കാണണ്ടാ എന്ന് പറഞ്ഞാല്‍ പോലും നിങ്ങള്‍ എന്നെ കാണാന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്കു  പോകാന്‍ ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ പോലും നിങ്ങള്‍ ഇപ്പോള്‍ എന്റെ മുന്നില്‍ വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. ഞാന്‍ ചോദിച്ചു ഞാന്‍ തിരിച്ചു പോകാതെ ഇപ്പോള്‍ ഫ്ലൈറ്റ് മിസ്സ്‌ ആക്കി നാളെ വന്നാല്‍ ഫെമി എന്റെ കൂടെ വരുമോ ? ഫെമി പറഞ്ഞു ഇല്ല. ഞാന്‍ ഖത്തറില്‍ പോയി. ദിവസങ്ങള്‍ തള്ളി നീക്കി.... എല്ലാം നഷ്ട്ടപെട്ടവനായിരുന്നു ഞാന്‍ അപ്പോള്‍ .... ആറു മാസമേ ആ മാനസികാവസ്ഥയില്‍ എനിക്ക് അവിടെ തുടരാന്‍ കഴിഞ്ഞുള്ളു. ആറു മാസം ആയപ്പോള്‍ ഞാന്‍ ഫെമിയെ സ്വന്തമാക്കാന്‍ വേണ്ടി മാത്രം ജോലി രാജി വച്ച് നാട്ടില്‍ തിരിച്ചെത്തി.  ഫെമിയെ കാണാനും സംസാരിക്കാനും ഉള്ള ശ്രമം മാത്രമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ... ഒരു ദിവസം ഫെമി ജോലി ചെയ്യുന്നതിന്റെ അടുത്തുള്ള സ്ഥലത്ത് വച്ച്  കണ്ടു മുട്ടി. കുറച്ച് നേരം സംസാരിച്ചു...ഉടനെ പോകണമെന്ന് പറഞ്ഞതിനാല്‍ ഞാന്‍ ഫെമിയെ പറഞ്ഞു അയച്ചു. അപ്പോഴേക്കും ഫെമി എനിക്ക് നഷ്ട്ടപെടുമെന്ന് എനിക്ക് ബോധ്യപെട്ടിരുന്നു.


ഫെമിയുടെ കല്യാണാലോചനകള്‍ തക്രതി ആയി നടക്കുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു പത്രത്തില്‍ പരസ്യം നല്‍കി പോലും ഫെമിയുടെ വീട്ടുകാര്‍ ഫെമിക്കുള്ള കല്യാണങ്ങള്‍ ക്ഷണിച്ചിരുന്നു. കുറെ ആള്‍ക്കാര്‍ ഫെമിയെ പെണ്ണ് കാണാന്‍ വന്നു. ഒന്നും ശരിയായില്ല. ഫെമി വീട്ടുകാരുടെ ഇഷ്ട്ടതിനു നിന്നു കൊടുക്കുകയാണ് എന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. ഒരു ദിവസം ഞാന്‍ ചോദിച്ചപ്പോള്‍ ഫെമി പറഞ്ഞു അവര്‍ പറയുന്നത് അനുസരിച്ച് അവരുടെ ഇഷ്ട്ട പ്രകാരം കല്യാണം കഴിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ദുഖിക്കേണ്ടി വരും. എനിക്ക് അവര്‍ക്ക് ചെയ്തു കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം അതാണ്‌. അവര്‍ നാളെ മരിച്ചു പോകേണ്ടാവരല്ലേ ? ഞാന്‍ ആയിട്ട് എന്തിനു അവരെ വിഷമിപ്പിക്കണം ? അവര്‍ കണ്ടു പിടിക്കുന്ന ആളെ കൊണ്ട് എന്റെ കല്യാണം നടക്കുന്നതിലൂടെ എന്റെ ഉപ്പാക്കും ഉമ്മാക്കും സന്തോഷമാകുമെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ..... അവര്‍ പറയുന്ന ആളെ ഞാന്‍ കല്യാണം കഴിക്കും. അതെ സമയം എന്നോട് കല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ച വീട്ടുകാരോട് ഫെമിയുടെ പേരുപറഞ്ഞു ഞാന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി. ഫെമിയെ അല്ലാതെ വേറെ ഒരു പെണ്ണിനെയും കല്യാണം കഴിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് എനിക്ക് പുറത്തു പോകേണ്ടി വന്നു..... 


തൃശ്ശൂരില്‍ ഒരു റെസിഡന്‍സിയിലാണ് ഇപ്പോള്‍ താമസം. വീണ്ടും പ്രവാസ ജീവിതം തന്നെ തിരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ദുബായിലെക്കാണ് ഈ പ്രാവശ്യം പോകുന്നത്. പോകുന്നതിന്റെ തലേ ദിവസം ഫെമി എന്നെ കാണാന്‍ തൃശ്ശൂരിലെ റെസിഡന്‍സിയില്‍ എത്തി.  പിറ്റേ ദിവസമാണ് ഫെമി തിരിച്ചു പോയത്. ഫെമിയോടു യാത്ര പറഞ്ഞു ഞാന്‍ ദുബായിലെത്തി. രണ്ടു മാസം അബുദാബിയിലും ദുബായിലും അലഞ്ഞു തിരിഞ്ഞു ജോലി സങ്ങടിപ്പിച്ചു. രണ്ടു മാസത്തെ വിസിറ്റിനു ശേഷം വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞു വിസ ചേഞ്ച്‌ ചെയ്യാന്‍ നാട്ടില്‍ പോയി. ഫെമിയെ വിളിച്ചു. കാണണം സംസാരിക്കണം എന്ന് പറഞ്ഞു. അത് പ്രകാരം ഫെമി എന്നോട് മങ്കടയില്‍ വരാന്‍ പറഞ്ഞു. മങ്കടയില്‍ പോയി ഫെമിയെയും കൂട്ടി പെരിന്തല്‍മണ്ണയില്‍ വന്നു ഭക്ഷണം കഴിഞ്ഞു ഞാന്‍ തിരിച്ചു ഫെമിയെ മഞ്ചേരിയില്‍ വിട്ടു. വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാന്‍ മാക്സിമം ശ്രമിക്കാം എന്ന് ഫെമി വാക്ക് തന്നു. ദുബായില്‍ നിന്നും വിസ വന്നു. നാളെ ദുബായിലേക്ക് പോകണം. ഫെമിയെ വിളിച്ചു. നാളെ രാത്രി ഞാന്‍ പോകും എന്നും അതിനു മുന്‍ബ് നേരില്‍ കാണാന്‍ കഴിയുമോ എന്നും ചോദിച്ചു. കാണാം എന്ന് ഫെമി വാക്ക് തന്നു. പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്ക് ഞാന്‍ കോഴിക്കോട് എത്തി. മിട്ടായി തെരുവില്‍ ഫെമി എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെ നിന്നു ഫെമിയെ കാറില്‍ കയറ്റി ഞങ്ങള്‍ കല്ലായി കടപ്പുറത്ത് പോയി. അവിടെ ഞങ്ങള്‍ കാറില്‍ ഇരുന്നും കടപ്പുറത്ത് ഇരുന്നും കുറെ നേരം സംസാരിച്ചു. തിരിച്ചു രണ്ടു മണിക്ക് ഞങ്ങള്‍ കോഴിക്കോട് എത്തി. കോഴിക്കോട് വച്ച് ഫെമി അവസാനമായി പറഞ്ഞു ഞാന്‍ നിങ്ങളെ കാത്തിരിക്കും. വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കും. നിങ്ങള്‍ പോയി വാ. ഫെമിയുടെ വാക്ക് വിശ്വസിച്ചു ഞാന്‍ കോഴിക്കോട് നിന്നും യാത്ര തിരിച്ചു. വൈകുന്നേരത്തോടെ വീട്ടിലെത്തി. ദുബായിലേക്ക് പറന്നു. ഇവിടെ വന്നതിനു ശേഷവും ഞങ്ങള്‍ എന്നും ഫോണിലൂടെ ബന്ധപെടാറുണ്ടായിരുന്നു. കല്യാണാലോചനകള്‍   നടക്കുന്നുണ്ട് എന്ന് ഫെമി പറഞ്ഞു അറിയാന്‍ കഴിഞ്ഞു. അതിനിടക്ക് ഒരു സുഹ്രത് വിളിച്ചു പറഞ്ഞു മാട്രിമോണിയയില്‍ ഫെമിയുടെ ആഡ് ഉണ്ട്. ഞാന്‍ ഫെമിയെ വിളിച്ചു ചോദിച്ചപ്പോള്‍ ആദ്യം ഇല്ല എന്ന് പറഞ്ഞ ഫെമി ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ അത് സത്യമാണ് എന്ന് സമ്മതിച്ചു. കുറെ ആളുകള്‍ വന്നു കണ്ടു പക്ഷെ ഒന്നും ശരിയായില്ല. അതിനിടെ ഒരു ദിവസം ഫെമി പറഞ്ഞു എന്റെ അങ്കിള്‍ നിങ്ങളോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അങ്കിളിന്റെ നമ്പര്‍ ഞാന്‍ തരാം അദ്ധേഹത്തെ വിളിച്ചു നിങ്ങള്‍ സംസാരിക്കണം. ഞാന്‍ സമ്മതിച്ചു. അങ്കിളിനെ വിളിച്ചു സംസാരിച്ചു. അങ്കിള്‍ പറഞ്ഞു ഫെമിയുടെ കാര്യം ഇനി ഫെമിയുടെ വീട്ടുകാര്‍ അല്ല തീരുമാനിക്കുന്നത് ഞാന്‍ ആണ് തീരുമാനിക്കുന്നത്. അതുകൊണ്ട് ഫിറോസ്‌ നാട്ടില്‍ വന്നാല്‍ എന്നെ വന്നു കാണണം. കാര്യങ്ങള്‍ നമ്മുക്ക് തീരുമാനിക്കാം. അത് പ്രകാരം കഴിഞ്ഞ നോമ്പ് പെരുന്നാളിന് ഞാന്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. രണ്ടു ദിവസം കഴിഞ്ഞു ഫെമിയുടെ വീട്ടിലേക്കു ഞാന്‍ വിളിച്ചപ്പോള്‍ ഫെമിയുടെ ഉമ്മ പറഞ്ഞു അങ്കിള്‍ അല്ല തീരുമാനിക്കുന്നത് ഞങ്ങളുടെ കുട്ടിയുടെ കാര്യം ഞങ്ങളാണ് തീരുമാനിക്കുന്നത് എന്ന്. ഫെമിയുടെ ഉമ്മ ഇങ്ങനെ ഒരു കാര്യം പറഞ്ഞതിനാല്‍ ഞാന്‍ എന്റെ തീരുമാനം മാറ്റി. നാട്ടില്‍ പോകണ്ടാ എന്ന് തീരുമാനിച്ചു. ഇനി ഫെമിയെ വിളിക്കണ്ടാ എന്നും. രണ്ടു മാസം മുനബ് വരെ ഞങ്ങള്‍ ഒന്നാവാനുള്ള തീരുമാനത്തില്‍ ഫെമിയും എന്റെ കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ പെരുന്നാളിന് ഫെമി എനിക്ക് മെസ്സേജ് അയച്ചു നിങ്ങള്‍ വരാമെന്ന് പറഞ്ഞിട്ട് എന്താ വരാത്തത് ?  നിങ്ങള്‍ പെരുന്നാളിന് ഡ്രസ്സ് എടുത്തോ ? ഈദ്‌  മുബാറക്. ആദ്യം കിട്ടിയ മെസ്സെജിനു മറുപടി കൊടുക്കാതായപ്പോള്‍ വീണ്ടും മെസ്സേജ് അയച്ചു. അതിനും മറുപടി കൊടുക്കാതായപ്പോള്‍ ഫെമി എന്നെ വിളിച്ചു. അപ്പോള്‍ ഞാന്‍ തിരിച്ചു വിളിച്ചു ഫെമിയോടു പറഞ്ഞു ഞാന്‍ നാട്ടില്‍ ഇപ്പോള്‍ വരുന്നില്ല എന്ന്. ഞാന്‍ നാട്ടില്‍ വരുമെന്ന പ്രതീക്ഷയോടെ ഫെമി എന്നെ കാണാന്‍ കൂട്ടുകാരിയുടെ കല്യാണത്തിന്റെ പേരുപറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങി കോളേജില്‍ വന്നിരുന്നു. പെരുന്നാളിന്റെ പിറ്റേ ദിവസം ആയിരുന്നു കൂട്ടുകാരിയുടെ കല്യാണം. പക്ഷെ ഞാന്‍ നാട്ടില്‍ പോയിരുന്നില്ല. തൃശ്ശൂരില്‍ എത്തിയ ഫെമി എന്നെ വിളിച്ചു  പറഞ്ഞു നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ കൂട്ടുകാരിയുടെ കല്യാണത്തിന്റെ പേര് പറഞ്ഞു വീട്ടില്‍ നിന്ന് വന്നത്. കൂട്ടുകാരികള്‍ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞാന്‍ വിളിച്ചപ്പോള്‍ ഫെമി അറ്റെന്റ് ചെയ്തില്ല. പിന്നീട്  ഞാന്‍ ഫെമിയെ വിളിക്കുന്നത്‌ ഒരു മാസം കഴിഞ്ഞിട്ടാണ്.


ഒരു ദിവസം രാവിലെ ഒരു സുഹ്രത്ത് വിളിച്ചു പറഞ്ഞു ഫെമിയുടെ ആഡ് മാധ്യമം പത്രത്തില്‍ ഉണ്ട് എന്ന്. ഞാന്‍ ഉടനെ നോക്കി. സുഹ്രത്ത് പറഞ്ഞത് സത്യമാണ്. ഫെമിയെ വിളിച്ചു. ഇനി കൂടുതല്‍ ഒന്നും കേള്‍ക്കണ്ടാ ഞാന്‍ ഇന്ന് തന്നെ എന്റെ ജോലി രാജി വച്ച് എത്രയും പെട്ടെന്ന് നാട്ടില്‍ എത്താം എന്ന് ഫെമിയോടു പറഞ്ഞു. ഫെമിയെ നഷ്ട്ടപെടുതാന്‍ ഞാന്‍ തയ്യാറല്ല എന്ന് ഞാന്‍ പറഞ്ഞു. ഫെമി പറഞ്ഞു നിങ്ങള്‍ അവിടെ തന്നെ  തുടര്‍ന്നോളൂ  ഇപ്പോള്‍ നാട്ടില്‍ വരണ്ടാ എന്ന്. പക്ഷെ അപ്പോഴേക്കും ഞാന്‍ എന്റെ ജോലി രാജി വച്ച് കൊണ്ടുള്ള എഴുത്ത് എന്റെ ബോസ്സിന് കൈമാറിയിരുന്നു. രാജി വച്ച് കഴിഞ്ഞാല്‍ ഒരു മാസം കഴിഞ്ഞാലെ നാട്ടില്‍ പോകാന്‍  കഴിയൂ. അതിനിടെ ഞാന്‍ ഫെമിയുമായി ഫോണിലൂടെ എന്നും സംസാരിച്ചു കൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ നല്ല രീതിയില്‍ സംസാരിച്ച ഫെമി ചില ദിവസങ്ങളില്‍ എന്നില്‍ നിന്ന് എന്തൊക്കെയോ മറച്ചു വക്കുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. ഒരു ദിവസം എന്നോട് പറഞ്ഞു എന്നെ കാണാന്‍ ഒരാള്‍ വന്നിരുന്നു. അയ്യാള്‍ക്ക് എന്നെ ഇഷ്ട്ടപെട്ടു. ഇനി അയ്യാളുടെ വീട്ടുകാര്‍ എന്നെ കാണാന്‍ വരുമായിരിക്കും എന്ന്. ഞാന്‍ അത് കാര്യമാക്കിയില്ല. ആ ദിവസങ്ങളില്‍ ഞാന്‍ എന്നും ഫെമിയെ വിളിക്കുമായിരുന്നു. എന്നും ഒരുപാട് നുണകള്‍ മാത്രമായിരുന്നു എന്നോട് ഫെമി പറഞ്ഞിരുന്നത് എന്ന് പിന്നീട് മനസ്സിലായി. എല്ലാം എന്നോട് മറച്ചു വെക്കുകയായിരുന്നു. പകല്‍ സമയങ്ങളില്‍ വിളിച്ചാല്‍ പറയും ഞാന്‍ എം.ബി.എ ക്ലാസ്സില്‍ ആണെന്ന്. വൈകുന്നേരം വിളിച്ചാല്‍ പറയും എനിക്ക് എക്സാം ആണ് ഒരുപാട് പഠിക്കാനുണ്ട് എന്ന്. എല്ലാം ഞാന്‍ വിശ്വസിച്ചു. എന്നിരുന്നാലും എന്നോട് ചില ദിവസങ്ങളില്‍ നല്ല രീതിയില്‍ സംസാരിച്ചിരുന്നു. ഒരു ദിവസം ഞാന്‍ വിളിച്ചപ്പോള്‍ വീട്ടില്‍ ഭയങ്ങര ബഹളം.....അപ്പോള്‍ ഞാന്‍ അറിയാതെ ഫെമിയോടു ചോദിച്ചു എന്താ നിന്റെ കല്യാണം വല്ലതും ഉണ്ടോ ? അവിടെ ഭയങ്ങര ബഹളമൊക്കെ കേള്‍ക്കുന്നുണ്ടല്ലോ....ഫെമി ചിരിച്ചു കൊണ്ട് പറഞ്ഞു എന്റെ കല്യാണമൊന്നും ഇല്ല. വീട്ടില്‍ എപ്പോഴും ഇങ്ങനെ ബഹളം ഉണ്ടാകാറുണ്ടല്ലോ !!! ഞാന്‍ ഫെമി പറഞ്ഞത് വിശ്വസിച്ചു. പിന്നെ പറഞ്ഞു നാളെ എനിക്ക് എക്സാം ആണ് വൈകുന്നേരം വരെ എന്നെ വിളിക്കണ്ടാ... വൈകുന്നേരം ഞാന്‍ അങ്ങോട്ട്‌ വിളിക്കാം..... അപ്പോഴേക്കും ആരോ വന്നു ഡോറില്‍ മുട്ടി...ഞാന്‍ നാളെ വിളിക്കാം ...ഫോണ്‍ കട്ടായി......


2011 ഒക്ടോബര്‍ 26 ഫെമി പറഞ്ഞത് അനുസരിച്ച്  ഞാന്‍ വൈകിട്ട് വിളിച്ചു. ഫെമി അല്ല ഫോണ്‍ എടുത്തത്‌. ഫെമിയുടെ ഇത്താത്ത ആണ് ഫോണ്‍ എടുത്തത്‌. ഇത്താത്ത പറഞ്ഞു ഫെമിയുടെ കല്യാണം കഴിഞ്ഞു ഫെമി ഭര്‍ത്താവിന്റെ വീട്ടില്‍ പോയി എന്ന്. ഇന്നായിരുന്നു ഫെമിയുടെ കല്യാണം ! ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ വച്ച് ഏറ്റവും ഷോക്ക് ആയ കാര്യമായിരുന്നു ഞാന്‍ കേട്ടത്. ആകെ തകര്‍ന്നു പോയി ഞാന്‍. കല്യാണത്തിന്റെ തലേ ദിവസം പോലും എന്നോട് സംസാരിച്ചിട്ടു ഒരു വാക്ക് എന്നോട് പറഞ്ഞില്ല ഫെമി. എല്ലാം എന്നോട് മറച്ചു വച്ച് എന്നെ ചതിക്കുകയായിരുന്നു. എല്ലാം എന്നോട് തുറന്നു പറഞ്ഞാല്‍ എന്നെന്നേക്കും ആയി ഞാന്‍ ഫെമിയെ ഉപേക്ഷിക്കുമായിരുന്നു. ഫെമിയെ ഇഷ്ട്ടതിനു വിടുമായിരുന്നു. ഫെമി കല്യാണം കഴിച്ചതില്‍ അല്ല എന്റെ വിഷമം. എല്ലാം എന്നില്‍ നിന്ന് മറച്ചു വച്ച് എന്നെ ചതിച്ചതിലാണ് എന്റെ വിഷമം. ആ നിമിഷം തന്നെ ഞാന്‍ എന്റെ ബോസ്സിനെ വിളിച്ചു പറഞ്ഞു എനിക്ക് ഇപ്പോള്‍ തന്നെ എന്റെ നാട്ടില്‍ പോകണം. ബോസ്സ് പറഞ്ഞു ഞാന്‍ ടിക്കറ്റ് കിട്ടുമോ എന്ന് നോക്കിയിട്ട് ഫിറോസിനെ തിരിച്ചു വിളിക്കാം. കുറച്ചു കഴിഞ്ഞു വിളിച്ചിട്ട് പറഞ്ഞു  വിസ ക്യാന്‍സല്‍ ചെയ്തു നാളെ വൈകിട്ട് ഞാന്‍ ഫിറോസിനെ നാട്ടില്‍ വിടാം എന്ന്.......അപ്പോള്‍ തന്നെ ഓഫീസില്‍ നിന്ന് ഇറങ്ങി  റൂമിലെത്തി. കുറെ കരഞ്ഞു. എന്റെ സുഹ്ര്ത്തുക്കള്‍ എന്നെ പിടിച്ചു നിര്‍ത്തി. അവര്‍ എന്നെ ഒരുപാട് കെയര്‍ ചെയ്തു. എന്റെ പാസ്പോര്‍ട്ട്‌ അവര്‍ പിടിച്ചു വച്ചു. അവര്‍ പറഞ്ഞു നീ ഇപ്പോള്‍ നാട്ടില്‍ പോകണ്ടാ എന്ന്. ഫെമിയുടെ വീട്ടിലേക്കു വിളിച്ചു ഫെമിയോടു സംസാരിക്കണം എന്ന് ഫെമിയുടെ ഉപ്പാനോട് അഭ്യര്‍ഥിച്ചു.  ഫെമിയുടെ നിക്കാഹ് ചടങ്ങ് മാത്രമാണ് കഴിഞ്ഞത്. കൂട്ടി കൊണ്ട് പോയിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ഫെമിയുടെ ഇത്താത്ത പറഞ്ഞു ഫെമി ഭര്‍ത്താവിന്റെ വീട്ടിലാണ് ശനിയാഴ്ച വരും അപ്പോള്‍ സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കി തരാമെന്നു. ശനിയാഴ്ച എന്റെ സുഹ്രത്ത് ഫെമിയുടെ വീട്ടിലേക്കു വിളിച്ചു ഫെമിയോടും ഫെമിയുടെ ഉപ്പാനോടും സംസാരിച്ചു. എന്റെ അവസ്ഥ പറഞ്ഞപ്പോള്‍ ഫെമിയോടു സംസാരിക്കാന്‍ അവര്‍ എനിക്ക് അനുവാദം തന്നു. അന്ന് ഫെമി എന്നോട് ഒന്നര മണിക്കൂര്‍ സംസാരിച്ചു. അപ്പോഴും ഫെമി നുണകളായിരുന്നു കൂടുതലും പറഞ്ഞത്. ഫെമിയുടെ ഭര്‍ത്താവിന്റെ വീട് എവിടെയാണെന്നും, എന്താണ് ജോലി എന്നും എവിടെയാണ് ജോലിയെന്നും എല്ലാം അറിഞ്ഞു കൊണ്ടായിരുന്നു ഞാന്‍ അന്ന് ഫെമിയോടു സംസാരിച്ചത്. ഭാരതാവിന്റെ വീട്ടിലേക്കു ഫെമിയെ കൂട്ടി കൊണ്ട് പോയിട്ടും ഇല്ലാ എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ ഫെമി എന്നോട് നുണകള്‍ മാത്രമായിരുന്നു പറഞ്ഞത്. ഫെമി വളരെ നന്നായി നുണ പറയുന്നവളാണ് എന്ന് അന്നാണ് എനിക്ക് ആദ്യമായി മനസ്സിലായത്‌. എന്നിട്ടും ഞാന്‍ ഫെമിയെ ഫെമിയുടെ വഴിക്ക് വിടാന്‍ തയ്യാറായി. ഞാന്‍ ഇനി പുറകെ വരില്ല എന്ന് വാക്ക് കൊടുത്തു. ആത്മഹത്യ എന്ന ചിന്ത മാത്രാണ് അപ്പോള്‍ മനസ്സിലുറപ്പിചിരുന്നത്. ഫെമി ഈ ദിവസം എന്നോട് ചോദിച്ച ഒരു ചോദ്യം വളരെ പ്രസക്തമാണ്....നിങ്ങള്‍ എന്തിനാണ് ഇത്ര ''സില്ലി'' ആകുന്നതു ? ഒരുപക്ഷെ ഫെമിക്ക് ഇതെല്ലാം വളരെ സില്ലി ആയിരിക്കാം... ചതിക്കപെട്ടവന്റെ വേദന ഞാന്‍ ഫെമിയില്‍ നിന്ന് പലതവണ അറിഞ്ഞു. ഞാന്‍ എന്നും ആത്മാര്‍ഥമായി ഫെമിയെ സ്നേഹിച്ചിട്ടെ ഉള്ളു. ഇപ്പോള്‍ ഈ നിമിഷവും ഫെമിയോടു എനിക്ക് ഇഷ്ട്ടം ഉണ്ട്. നാട്ടില്‍ വന്നാല്‍ എന്നെ വിളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ വിളിക്കാമെന്ന് ഫെമി വാക്ക് തന്നു. വിളിക്കാന്‍ വേണ്ടി നാട്ടിലെ ഞാന്‍ ഉപയോഗിക്കുന്ന നമ്പര്‍ കൊടുക്കുകയും ചെയ്തു. എന്റെ നമ്പര്‍ ഫെമിയുടെ കയ്യില്‍ ഇപ്പോഴും ഉണ്ട്. ഞാന്‍ ഇപ്പോള്‍ വേറെ ഒരാളുടെ ഭാര്യയാണ്  അതുകൊണ്ട് എപ്പോള്‍ വിളിക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. നിങ്ങളുടെ നമ്പര്‍ എന്റെ കയ്യിലുണ്ട്. ഞാന്‍ വിളിക്കും ഫെമി പറഞ്ഞു.  എന്നെങ്കിലും ഫെമി എന്നെ വിളിക്കും അത് എനിക്ക് ഉറപ്പാണ്. 

2011 ഒക്ടോബര്‍ 30 .... ഒരു മിനിഷം എല്ലാം കൈ വിട്ടു. ഫെമിയുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് ഞാന്‍ ഫോണ്‍ ചെയ്തു ഭര്‍ത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. എന്റെ കൂടെ അഞ്ചു വര്ഷം നടന്നതിനു ശേഷം ഞങ്ങള്‍ക്ക് തുല്യ പങ്കാളിത്തം ഉള്ള ഒരുപാട് തെറ്റുകള്‍ ചെയ്ത ശേഷം ഒന്നും അറിയാത്ത മറ്റൊരാളെ ചതിച്ചു കൊണ്ട് അയ്യാളുടെ ഭാര്യയായി ജീവിതം മുഴുവന്‍ കുറ്റബോധത്തോടെ ഫെമി ജീവിക്കെണ്ട.  ഫെമി എന്റെ ഭാര്യ ആകേണ്ടവളാണ് ഫെമി ചെയ്യുന്ന തെറ്റിനും ചതിക്കും ഞാന്‍ കൂടി കൂട്ട് നില്‍ക്കുകയാണ് എന്നും എനിക്ക് തോന്നി. അതുകൊണ്ടാണ് ഭര്‍ത്താവിനെ വിളിച്ചു എല്ലാം തുറന്നു പറഞ്ഞത്. എനിക്ക് ഫെമിയെ വിട്ടുതരണം എന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹം തിരക്കിലാണ് എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. വൈകുന്നേരം വിളിച്ചപ്പോള്‍ തെളിവ് തന്നാല്‍ ഫെമിയെ വിട്ടുതരാം എന്ന് വാക്ക് തന്നു. തെളിവിനായി എന്റെയും ഫെമിയുടെയും ഒന്നിച്ചുള്ള കുറച്ചു ഫോട്ടോസ് ഞാന്‍ അയ്യാള്‍ക്ക് മെയില്‍ ചെയ്തു കൊടുത്തു. പിറ്റേ ദിവസം ഞാന്‍ വിളിച്ചു എന്ത് തീരുമാനം എടുത്തു എന്ന് ചോദിച്ചപ്പോള്‍ അയ്യാള്‍ പറഞ്ഞു ഫെമി എന്റെ ഭാര്യയാണ്. നിക്കാഹിനു മുനബ് ഫെമി എന്ത് എന്നതില്‍ ഇപ്പോള്‍ പ്രസക്തി ഇല്ല. ഞാന്‍ ഒരു രണ്ടാം ഭാര്യയെ ആണ് കല്യാണം കഴിച്ചത് എന്ന് വിശ്വസിച്ചോളാം...ഇനി ഇതിന്റെ പേരും പറഞ്ഞു ഞങ്ങളുടെ മുന്നില്‍ ഫിറോസ്‌ വരരുത് എന്നും പറഞ്ഞു. കാരണം ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടില്ലെങ്കില്‍ പോലും നിക്കാഹ് എന്ന ചടങ്ങ് കഴിഞ്ഞതിനാല്‍ ഇപ്പോള്‍ ഫെമി അയ്യാളുടെ ഭാര്യയാണ്. സത്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു അദ്ദേഹം പിന്മാറുകയാണെങ്കില്‍ ഫെമിയെ സ്വീകരിക്കുകയായിരുന്നു എന്റെ ലക്‌ഷ്യം. പക്ഷെ അത് എല്ലാവര്ക്കും അസ്വസ്ഥത ഉണ്ടാക്കി. ഞാന്‍ പറഞ്ഞത് എല്ലാം അപ്രിയ സത്യമായി...... എന്റെ കാഴ്ചപ്പാട് എല്ലാം ശരി ആയിരുന്നു എന്ന് ഞാന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. അയ്യാള്‍ ഉപേക്ഷിച്ചാല്‍ ഫെമിയെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറും ആയിരുന്നു. ഇതെല്ലാം അറിഞ്ഞ ഫെമി എന്നെ വെറുത്തു. നിലനില്‍പ്പിനു വേണ്ടി  ഭര്‍ത്താവിനോട് എന്നെ തള്ളി പറഞ്ഞു. എനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു. എനിക്കെതിരെ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. എന്റെ സുഹ്രത്ത് ഫെമിയുടെ വീട്ടില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ എന്നെ വിഷം കൊടുത്തു കൊല്ലുമെന്ന് പോലും ഫെമി പറയുകയുണ്ടായി !!!

ഫെമി ജീവിക്കട്ടെ.... സന്തോഷമായി എവിടെയെങ്കിലും പോയി ജീവിക്കട്ടെ... ഇനി എന്റെ ജീവിതത്തില്‍ ഫെമി ഇല്ല. ഫെമിയുടെ ജീവിതത്തില്‍ ഞാനും ഉണ്ടാകില്ല. ഇപ്പോള്‍ മനസ്സിന് വല്ലാത്ത കുറ്റബോധം ഉണ്ട്. ഫെമിയുടെ വീട്ടുകാരെ, ഫെമിയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ, എന്റെ വീട്ടുകാരെ എന്റെ സുഹ്രത്തുക്കളെ എല്ലാവരെയും ഞാന്‍ വിഷമിപ്പിച്ചു. ബുദ്ധിമുട്ടിച്ചു...... എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു..........എന്നോട് എല്ലാവരും പൊറുക്കണം......

ഒരിക്കല്‍ ഞാന്‍ ഫെമിയോടു പിണങ്ങിയപ്പോള്‍ ഫെമി എന്നോട് ചോദിക്കുകയുണ്ടായി എന്റെ മനസ്സ് എനിക്ക് തിരിച്ചു തരാന്‍ നിങ്ങള്ക്ക് കഴിയുമോ ? ഒരു കുറ്റബോധവും മാനസിക സമ്മര്‍ദ്ദങ്ങളും ഇല്ലാതെ മറ്റൊരാളുടെ ഭാര്യയായി ഇപ്പോള്‍  ജീവിക്കുന്ന ഫെമിയോടു ഞാന്‍ ചോദിക്കുന്നു എന്റെ മനസ്സ്  പഴയത് പോലെ ആക്കി തിരിച്ചു തരാന്‍ ഫെമിക്ക് കഴിയുമോ ?........ഭര്‍ത്താവിനോട്  ഫെമി അഭ്യര്ത്തിക്കുന്ന ഒരേ ഒരു കാര്യം പഴയതൊന്നും ചോദിച്ചും പറഞ്ഞും ഒര്മപെടുതിയും എന്നെ ബുദ്ധിമുട്ടിക്കരുത്  എന്ന്  മാത്രമായിരിക്കും .........

(  തികച്ചും സാങ്കല്‍പ്പികമാണ്‌. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബ്ലോഗിന് യാതൊരു ബന്ധവും ഇല്ല ) 






























Monday, September 26, 2011

പി.ഡി.പി എന്ത് ? ആര്‍ക്കു വേണ്ടി ? എന്തിനു ?

ആവീര്ഭവിച്ച കാലം മുതല്‍ക്കു തന്നെ ആരോപണങ്ങളും വിവാദങ്ങളും കൊണ്ട് ഇത്രയേറെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയയായ ഭരണ പക്ഷവും പ്രതിപക്ഷവും അല്ലാതെ പ്രതിസന്ധികളെ  തരണം ചെയ്തു ഇന്നും നിലനില്‍ക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. 1993ഏപ്രില്‍ 14 നു പാര്‍ട്ടി രൂപീകരിചു മേയ് 23നു കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വച്ച് നയപ്രഖ്യാപന സമ്മേളനം നടത്താനിരിക്കെ പാര്‍ട്ടിയുടെ നയപ്രഖ്യാപനം തന്നെ സര്‍ക്കാര്‍ നിരോധിച്ചു. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് നേത്രത്വം നല്‍കിയിരുന്ന കെ. കരുണാകരന്‍ മുന്നണിക്കുള്ളിലും പുറത്തും ഉണ്ടായിരുന്ന ചില ജനാധിപത്യ വിരുദ്ധ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങി ഫലത്തില്‍ പി.ഡി.പി ക്കെതിരെ അപ്രക്യാപിത നിരോധനം നടപ്പില്‍ വരുതുകയായിരുന്നു.

                                ഈ പ്രതിബന്ധങ്ങളെ തെല്ലും വകവെക്കാതെ നിരോധനം ലങ്കിച്ച്‌ നയപ്രക്യാപനം നടത്തി അബ്ദുല്‍ നാസര്‍ മഅദനി ചെയര്‍മാനും എസ്.സുവര്‍ണ്ണ കുമാര്‍ ജനറല്‍ സെക്രട്ടറിയുമായി ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങിയ പി.ഡി.പി ആര്‍ക്കും അവഗണിക്കാനാകാത്ത രാഷ്ട്രീയ ശക്തിയായി മുന്നേറാന്‍ തുടങ്ങിയപ്പോള്‍ അതെ കരുണാകരന്‍ തന്നെ പി.ഡി.പി ക്ക് ഐക്യ ജനാധിപത്യ മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പ്രത്രപ്രസ്ഥാവന നടത്തിയത് ചരിത്രമാണ്.  അതോടെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള ശ്രമവും യു.ഡി.എഫില്‍ ശക്തമായി. പി.ഡി.പി യെ ഘടക കക്ഷി ആക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് പറഞ്ഞ ശേഷം കെ.കരുണാകരന് പിന്നീട് അതിക കാലം മുഖ്യ മന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞില്ല.

                 പി.ഡി.പിയെ ഏത് വിധേനയും അധികാര ഭരണ രംഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ഘൂട തന്ത്രം പാര്‍ട്ടി രൂപീകരിച്ച നാള്‍ മുതല്‍ തൊട്ടു തന്നെ പി.ഡി.പി വിരുദ്ധരുടെ അജണ്ടയിലെ മുഖ്യ ഇനമായിരുന്നു എന്ന് അര്‍ഥം. ഈ പി.ഡി.പി വിരോധത്തിന്റെ പ്രഥാന കാരണമായി അന്നും ഇന്നും ഉയര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്നത് പാര്‍ട്ടിയുടെ ചെയര്‍മാനും പാര്‍ട്ടിയും ഉന്നയിക്കുന്ന മുദ്രാവാക്യങ്ങളെ ജന ഹൃദയങ്ങള്‍ എത്തിക്കാന്‍ രാപകലില്ലാതെ അശ്രാന്ധ പരിശ്രമം നടത്തികൊണ്ടിരിക്കുകയും കേരള ചരിത്രം ഇന്ന് വരെ സാക്ഷ്യം വഹിചിട്ടില്ലാത്ത തരത്തില്‍ ജന സഹസ്രങ്ങളെ ഒരുമിച്ചു കൂട്ടുന്നതിലും ജനങ്ങളില്‍ സംവധിക്കുന്നതില്‍ പ്രഗത്ഭനുമായ അബ്ദുല്‍ നാസര്‍ മഅദനിയെ അത്യന്തം അപാടകാരിയായ മത തീവ്രവാദി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്. 

                    അബ്ദുല്‍ നാസര്‍ മഅദനി മത പഠനത്തില്‍  ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ, പണ്ഡിതനും പണ്ഡിത സമൂഹത്തില്‍ നിന്ന് താരതമ്യേന വ്യത്യസ്തനായി ജനസേവനവും സാമൂഹ്യ സേവനവും ജീവിത ദൌത്യമായി തിരെഞ്ഞെടുത്ത മഹത് വ്യക്തിയും ആണ് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ഇരുപത്തെട്ടു വയസ്സുള്ളപ്പോള്‍ അതായത് 1991ല്‍ ഇസ്ലാമിക സേവക സംഗം എന്ന പേരില്‍ ഒരു സങ്കടന ഉണ്ടാക്കുകയും മുസ്ലിംകളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ നാട് ഭരിക്കുന്ന സര്‍ക്കാരുകള്‍ അലംഭാവം കാണിച്ചാല്‍ മുസ്ലികള്‍ക്ക് ആത്മ രക്ഷാര്തം സ്വയം സങ്കടിക്കേണ്ടി വരുമെന്നും ഉറക്കെ പ്രക്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പണ്ഡിതനാണ് അബ്ദുല്‍ നാസര്‍ മഅദനി.

 ഐ.എസ്.എസ്  ഉണ്ടാക്കിയതാണ് അബ്ദുല്‍ നാസര്‍ മഅദനിയില്‍ ആരോപിക്കപെടുന്ന മുസ്ലിം തീവ്രവാതത്തിനു അടിസ്ഥാനമായി അദ്ധേഹത്തെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തി കാണിക്കുന്നത്. മുസ്ലിംകളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാരുകള്‍ ദയനീയമായി പരാജയപെട്ടു എന്ന് ജെ.രേജീന്ദര്‍ സച്ചാര്‍ കമ്മിറ്റി 2007ല്‍ കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞ വസ്തുതയാണ്. അതിനോട് എല്ലാവര്ക്കും പൊതുവേ യോജിപ്പാണ് ഉള്ളത്. ആരെങ്കിലും യോജിക്കുന്നോ വിയോജിക്കുന്നോ എന്നതിനേക്കാള്‍ വലിയ സത്യവും ആണ് അത്. അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ് രൂപികരിച്ച 1991നു ശേഷം പത്തു വര്ഷം കഴിഞ്ഞപ്പോള്‍ നരേന്ദ്ര മോഡി മുസ്ലികള്‍ക്കെതിരെ ഗുജറാത്തില്‍ നടത്തിയ നരനായാട്ടിന്റെ ഭീകരതയെ കുറിച്ച് ജനാധിപത്യ സമൂഹം ഒന്നടങ്കം വ്യാകുലപെടുകയുണ്ടായി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു നാല് വര്ഷം കഴിഞ്ഞു. ലോക പ്രസിദ്ധ ചരിത്രകാരന്‍ എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൌരത്വം വേണ്ടാ എന്ന് പറഞ്ഞു ഖത്തര്‍ പൌരത്വം സ്വീകരിച്ചു. എം.എഫ് ഹുസൈന്‍ തീവ്രവാദിയോ ഭീകര വാദിയോ ആയിരുന്നില്ല. ഇന്ത്യയിലെ ഫാഷിസ്റ്റ്‌ ഭീകരവാദികളുടെ അക്രമ ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യയില്‍ നിന്ന് ഓടി പോകുകയാണ് ഉണ്ടായത്. രണ്ടു വര്ഷം സ്വന്തം മാത്ര് രാജ്യത്തേക്ക് വരാതെ ലണ്ടനില്‍ താമസിച്ച അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന് സംരക്ഷണം കൊടുക്കാന്‍ യു.പി.എ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് മറ്റൊരു  രാഷ്ട്രത്തിന്റെ പൌരത്വം സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് എം.എഫ് ഹുസൈനെന്ന വിക്യാതനായ ചരിത്രകാരനെ കൊണ്ടെത്തിച്ചത്.  ചുരുക്കി പറഞ്ഞാല്‍ മുസ്ലികളുടെ സാമൂഹ്യ സുരക്ഷിതത്വത്തിന്റെ അവസ്ഥ ഉന്നതരായ വ്യക്തികളുടെ കാര്യത്തില്‍ പോലും ഇപ്പോഴും ഇതാണെങ്കില്‍ 1989ലും, 1990ലും, 1991ലും, എല്ലാം ദേശ വ്യാപകമായി മുസ്ലിം പള്ളികള്‍ ഒന്നൊന്നായി തകര്‍ക്കുമെന്ന ഭീഷണിയുമായും, മുസ്ലികള്‍ക്കെതിരെ പരസ്യമായ ആക്രമണങ്ങള്‍ സങ്കടിപ്പിച്ചും മത ദൃവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ഫാഷിസ്റ്റ്‌ ശക്തിയുടെ വേലിയേറ്റ കാലത്തെ അവസ്ഥയൊന്നു ആലോചിച്ചു നോക്കു. ആ കാലത്താണ് അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ് ഉണ്ടാക്കിയത്. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം ആര്‍.എസ്.എസ്സിനെ നിരോധിച്ചാല്‍ ഐ.എസ്.എസ്സിനെ പിരിച്ചു വിടുമെന്നായിരുന്നു. ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ താല്‍കാലികമായി നിരോധിച്ചപ്പോള്‍ അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ് പിരിച്ചു വിട്ടുകൊണ്ട് വാക്ക് പാലിച്ചു. അബ്ദുല്‍ നാസര്‍ മഅദനി ഐ.എസ്.എസ്. പിരിച്ചു വിട്ടതിനു ശേഷം പിന്നാലെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ നിരോധനം നീക്കിയെങ്കിലും പിരിച്ചു വിട്ട ഐ.എസ്.എസ് പുന:സങ്ങടിപ്പിക്കാന്‍ അബ്ദുല്‍ നാസര്‍ മഅദനി തയ്യാറായില്ല. പകരം 1993ല്‍ പീപ്ള്‍സ് ടെമോക്രാടിക് പാര്‍ട്ടി രൂപീകരിക്കപെട്ടത്‌ ഐ.എസ്.എസിന്റെ വേഷ പകര്‍ച്ച എന്ന നിലക്കോ അനുബന്ധമെന്ന നിലക്കോ അല്ല എന്ന് അബ്ദുല്‍ നാസര്‍ മഅദനി  തന്നെ പല തവണ വ്യക്തമാക്കിയ ഒരു വസ്തുതയാണ്.

                 ദളിത് പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിവിധ നേതാക്കള്‍ ഒന്നിച്ചിരുന്നു വിശദമായ ചര്‍ച്ചകള്‍ നടത്തി ബാബാ സാഹെബ് അംബേദ്ക്കര്‍ടെയും, ശ്രീനാരായണ ഗുരുവിന്റെയും, അയ്യങ്ങാളിയുടെയും എക്കാലത്തും മര്‍ദിതരോടോപ്പവും, കഷ്ട്ടപെടുന്നവര്‍ക്കൊപ്പവും നില്‍ക്കാനുള്ള ദര്‍ശന പ്രത്യയ ശാസ്ത്രത്തില്‍ ആവീഷ്കരിച്ച മുദ്രാവാക്യങ്ങളുടെ അടിത്തറയില്‍ നിന്ന് ഉയര്‍ന്നു വന്നതാണ് പീപ്ള്‍സ് ടെമോക്രാടിക് പാര്‍ട്ടിയും അതിന്റെ ആദര്‍ശവും. 

                       സാമൂഹ്യമയും സാമ്പത്തികമായും ഉള്ള പിന്നോക്കാവസ്ഥ കാരണം അധികാര ഭരണ രംഗങ്ങളില്‍ പ്രാധിനിധ്യം നേടാനാകാതെ നിരന്തരം പാര്ശ്വവല്‍ക്കരിക്കപെട്ട് കൊണ്ടിരിക്കുന്ന രാഷ്ട്രീയ കീഴാളത അനുഭവിക്കുകയും സാമ്പത്തികമായി അടിച്ചമര്‍ത്തുകയും സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ തളച്ചിടുകയും ചെയ്യുന്ന ജന വിഭാഗങ്ങളുടെ ഐക്യധാര്‍ദ്യത്തിലൂടെ മാത്രമേ സാഷിസ്റ്റു ശക്തികളുടെ മത ധ്രുവീകരണ കുതന്ത്രങ്ങളെയും ഭരണകൂട ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയത്തെയും സമര്‍ത്ഥമായി അഭിസംബോധന ചെയ്യാനും നേരിടാനും സാധിക്കുകയുള്ളൂ എന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് പി.ഡി.പി രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. 

                ഐ.എസ്.എസില്‍ നിന്നും പി.ഡി.പിയിലെക്കുള്ള അബ്ദുല്‍ നാസര്‍ മഅദനിയുടെ പരിണാമം ഒരു മുസ്ലി പണ്ഡിതന്റെ പുരോഗമന പരമായ രാഷ്ട്രീയ വീക്ഷണത്തിന്റെ മാത്രകയായി ഉയര്‍ത്തിപ്പിടിക്കാന്‍ മാര്‍ക്കിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസ് തയ്യാറായി എന്ന് മാത്രമല്ല ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെ കോണ്ഗ്രസ്സിന്റെ വാലാക്കി മാറ്റാനും സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് പണയ പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ മുസ്ലിംകളില്‍ നിന്ന് തന്നെ ഒരു ഭാഗത്ത്‌ ഇബ്രാഹിം സുലൈമാന്‍ സെട്ടുവും മറുഭാഗത്ത്‌ നിന്നും മഅദനിയും നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങളെ  രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട് എന്ന് സിദ്ധാന്ത വല്‍ക്കരിക്കാനും അദ്ദേഹം തയ്യാറായി. ഇതിന്റെയൊക്കെ ഫലമായി രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പി.ഡി.പിയോടുള്ള ശത്രുത പതിന്മടങ്ങ്‌ വര്‍ധിച്ചു എന്ന് മാത്രമല്ല അബ്ദുല്‍ നാസര്‍ മഅദനിയെ എത്രത്തോളം അപകീര്‍ത്തി പെടുത്താനും അതിലേറെ അപകടകാരിയായി ചിത്രീകരിക്കാനും എത്രത്തോളം കഴിയുമോ അത്രത്തോളം അതിനു ശ്രമിക്കുകയും അദേഹത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ട്ടിക്കുവാനുമുള്ള ശ്രമങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പൂര്‍വാധികം ശക്തിയാര്‍ജിക്കുകയും ചെയ്തു. അതിന്റെ പരിണിത ഫലമായിരുന്നു  1998 മുതല്‍ 2007വരെ  കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനത്തിന്റെ പേരുപറഞ്ഞു ചെയ്യാത്ത കുറ്റം ആരോപിച്ചു കോയമ്പത്തൂരില്‍ കാരിരുംബഴിക്കുള്ളില്‍ അദ്ദേഹം അനുഭവിച്ച പീഡനങ്ങള്‍ ....

                            അവസാനം നിരപരാധിത്വം തെളിയിക്കപെട്ടു കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പി.ഡി.പിയുടെ ജനപിന്തുണ പതിന്മടങ്ങ് ശക്തിയാര്‍ജിക്കുന്ന ഒരു സാഹചര്യം സംജാതമാകുകയും അന്നേവരെ അദേഹത്തിനെതിരെ ഉന്നയിച്ചു വന്നിരുന്ന ആരോപണങ്ങള്‍ എല്ലാം ശുദ്ധ അസംബന്ധങ്ങളാണെന്നും ജനങ്ങള്‍ക്കും രാഷ്ട്രീയ സമൂഹത്തിനും ബോധ്യപെടുകയും ചെയ്തപ്പോള്‍ വീണ്ടും പുതിയ ആരോപണങ്ങളുമായി പഴയ ശക്തികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇപ്പോള്‍ മഅദനിക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന സര്‍വ കേസ്സുകളുടെയും പിന്നില്‍ പി.ഡി.പിയെ ജനങ്ങളില്‍ നിന്ന് ഒറ്റപെടുത്തുക, അബ്ദുല്‍ നാസര്‍ മഅദനിയെ തീവ്രവാദി ആയി ചിത്രീകരിക്കുക എന്ന ലക്ഷ്യമാനുള്ളത്. പ്രിയ പത്നി സൂഫിയാ മഅദനിയെ കൂടി ഈ വക കേസ്സുകളില്‍ കഥാപാത്രമാക്കി മഅദനി മാത്രമല്ല അദ്ധേഹത്തിന്റെ കുടുംബം മുഴുവം ഭീകര വാദത്തിന്റെ പര്യായമാണ് എന്ന് വരുത്തി തീര്‍ക്കുന്നതിനാണ്‌ ഈ കെട്ടു കഥകളെല്ലാം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

                          പി.ഡി.പിയുടെ രാഷ്ട്രീയ ശാക്തീകരണത്തെയും അധികാര രംഗങ്ങളിലുള്ള പി.ഡി.പിയുടെ സാന്നിധ്യത്തെയും കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കുള്ളിലെ ചില കക്ഷികള്‍ ബയപെടുന്നത് എന്തുകൊണ്ട് ? ഉത്തരം വളരെ ലളിതമാണ്. പി.ഡി.പി പ്രധിനിതാനം ചെയ്യുന്ന ജന വിഭാങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും ആയ  പശ്ചാത്തലം തന്നെയാണ് ഒരു കാരണം. സാമൂഹ്യമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ അധികാരത്തില്‍ പങ്കാളിത്തം നല്കുന്നതിലുള്ള അമര്‍ഷമാണ്‌ പി.ഡി.പി വിരോധത്തിന്റെ മുഖ്യ പ്രചോതനം. കേരളത്തിലെ ഏറ്റവും സാധാരണക്കാരായ പിന്നോക്ക വിഭാഗക്കാരുടെയും ദളിതുകളുടെയും മുസ്ലികളുടെയും പങ്കാളിത്തമാണ് പി.ഡി.പിയുടെ ജനകീയ അടിത്തറയുടെ പ്രധാന ഭാഗം. അതുകൊണ്ട് തന്നെ രാഷ്ട്രീയ അധികാരത്തിന്റെ ഗുണഭോക്താക്കള്‍ ആരാവണം എന്നതിന്റെ കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയിലെ തമ്പുരാക്കന്‍ മാരും മറ്റു മത വിഭാഗങ്ങള്‍ക്കിടയിലെ മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാരോട് വച്ച് പുലര്‍ത്തുന്ന അവജ്ഞയും അരാചകത്വവും പി.ഡി.പി വിരോധത്തിന്റെ മറ്റൊരു കാരണമാണ്. ഇതിനെക്കാളേറെ പ്രധാന പെട്ട മറ്റൊന്ന് കൂടി ഉണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളില്‍ പരസ്പര വൈരം വളര്‍ത്തി തമ്മിലടിപ്പിക്കാന്‍ ഫാഷിസ്റ്റ്‌ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഒരു പരിധി വരെ പ്രധിരോധിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജാതി മതഭേധമന്യേ ഐക്യം ഉണ്ടാക്കാനും പി.ഡി.പി മുന്നോട്ടു വെക്കുന്ന്ന ദളിത് പിന്നോക്ക മത ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യത്തിനു സാധിച്ചിട്ടുണ്ട്. ഫാഷിസ്റ്റ്‌ കളുടെ മാത്രം ശത്രു അല്ല സമുതയിക ധ്രുവീകരണം ഉണ്ടാക്കി അധികാര രാഷ്ട്രീയത്തില്‍ അടവുകള്‍ പണിയുന്ന രാഷ്ട്രീയ കുതന്ത്ര പാര്‍ട്ടികളുടെയും മുഖ്യ ശത്രുവായി പി.ഡി.പി മാറികൊണ്ടിരിക്കുകയാണ്.

                        ഇത്രത്തോളം ശത്രുത സഹിച്ചു മഅദനിയും പി.ഡി.പിയും ഈ രാജ്യത്തെ ജനങ്ങള്‍ക്ക്‌ എന്ത് നേടികൊടുത്തു എന്ന ഒരു ചോദ്യമാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ജന വിഭാഗങ്ങിളില്‍ അധികാര പങ്കാളിത്വത്തെ കുറിച്ച് അവബോധം വളര്‍ത്തിയതും വലുതാക്കിയതും പി.ഡി.പിയുടെ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ആണ്. കേരളത്തിലെ രാഷ്ട്രീയ പാര്ട്ടികള്‍ക്കുള്ളില്‍ രൂക്ഷമായിരുന്ന ജാതി മത വിവേചന പ്രവണതകളെ പരസ്യമായി ചോദ്യം ചെയ്യാനും അത്തരം പ്രവണതകള്‍ക്കെതിരെ അതായത് പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ  പോരാടാനും ഉള്ള പ്രചോദനം പി.ഡി.പിയുടെ അവര്‍ണ്ണ രാഷ്ട്രീയ ആശയ പ്രചാരണത്തിന്റെ ഏറ്റവും വലിയ ഗുണഫലങ്ങളില്‍ ഒന്നാണ്. ഫാസിസം ഹിന്ദുക്കള്‍ക്കും മുസ്ലിമ്കള്‍ക്കും ഇടയില്‍ ഉള്ള വര്‍ഗീയ പ്രശ്നം അല്ല എന്നും ജനങ്ങളെ തമ്മില്‍ അടിപ്പിച്ചു പാവപെട്ട ജന വിഭാഗങ്ങള്‍ക്ക് അവകാശപെട്ട രാഷ്ട്രീയ സാമ്പത്തിക വിഭവങ്ങളും അവരുടെ അവകാശങ്ങളും കവര്‍ച്ച ചെയ്യുവാനും വേഷപ്രജ്ന്യരായി നടക്കുന്ന സാമ്രാജ്യത്വ ശക്തികളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും ഈ ദുഷ്ട്ട ശക്തികള്‍ക്കെതിരെ സര്‍വ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉയന്നു വരേണ്ടത് എന്നുമുള്ള പൊതു സൃഷ്ട്ടിക്കപെട്ടത്‌ പി.ഡി.പിയുടെ പ്രയത്ന ഫലമായാണ്. അതുകൊണ്ട് തന്നെ ഫാഷിസ്റ്റ്‌ ശക്തികളുടെ ഇന്ത്യയിലെ തന്നെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മഅദനിയും പി.ഡി.പിയുമായി മാറിയിരിക്കുന്നു.